സിംഗപ്പൂരിലെത്തി ഞണ്ടുകറി കഴിച്ച ജപ്പാൻകാരി ബിൽ കണ്ട് ഞെട്ടി. വെറുമൊരു ഞണ്ടു വിഭവത്തിന് ഹോട്ടൽ ബില്ലിട്ടത് 56,500 രൂപയായിരുന്നു! സിംഗപ്പൂരിലെ സീഫുഡ് പാരഡൈസ് റെസ്റ്റോറന്റിലാണ് സംഭവം.
ജാപ്പനീസ് വനിതയ്‌ക്കും സുഹൃത്തുക്കളുമാണ് ബിൽ കണ്ട് ഞെട്ടിയത്. സംഭവത്തിന് പിന്നാലെ ഇവർ പോലീസിനെ സമീപിച്ചു. തങ്ങൾ കഴിച്ച ഭക്ഷണത്തിന് ഹോട്ടൽ വിലയിട്ടിരിക്കുന്നത് 680 ഡോളറായിരുന്നു, അതായത് ഏകദേശം 56,503 രൂപ. ഓർഡർ ചെയ്ത വേളയിൽ ഹോട്ടൽ അധികൃതർ ഭക്ഷണത്തിന്റെ വില കൃത്യമായി അറിയിച്ചില്ലെന്ന് കാണിച്ചാണ് ജപ്പാൻ വനിത പോലീസിനെ സമീപിച്ചത്.
20 ഡോളറാണ് വില എന്നാണ് വെയ്റ്റർ പറഞ്ഞിരുന്നത്. എന്നാൽ 100 ഗ്രാം ഞണ്ടിനാണ് ഈ വില ഈടാക്കിയരുന്നതെന്നും എന്നാൽ കൃത്യമായി വിവരം നൽകിയില്ലെന്ന് ജാപ്പനീസ് വനിത ആരോപിച്ചു. എന്നാൽ വനിത ഉൾപ്പെട്ട നാലംഗ സംഘം 3,500 ഗ്രാം ഞണ്ട് വിഭവം കഴിച്ചു. ഇതോടെയാണ് ബില്ല് 680 ഡോളറായി മാറിയത്.
സംഭവത്തിന് പിന്നാലെ പോലീസ് എത്തിയതോടെ അധിക തുക ഈടാക്കില്ലെന്ന് ഹോട്ടലുടമകൾ ഉറപ്പ് നൽകി. സമാന ഭക്ഷണം ഓർഡർ ചെയ്ത മറ്റാരാൾക്കും ഇതേ രീതിയിൽ ബില്ല് ലഭിച്ചു. അതും പോലീസിനെ കാണിച്ചതോടെയാണ് ഹോട്ടൽ ജീവനക്കാർ നിരക്ക് കുറച്ചത്. പോലീസിന്റെ ഇടപെടലിൽ ബിൽ 78 ഡോളറാക്കി,അതായത് ഏകദേശം 6,479 രൂപ ആക്കിയാണ് കുറച്ചത്.