ചെന്നൈ : പ്രശസ്ത സംഗീതസംവിധായകൻ എ.ആർ.റഹ്മാന്റെ സംഗീതക്കച്ചേരി നടത്തിയ സ്വകാര്യ കമ്പനിക്കെതിരെ പോലീസ് കേസെടുത്തു. കാനത്തൂർ ഈസ്റ്റ് കോസ്റ്റ് റോഡിലെ ആദിത്യ റാം പാലസ് എന്ന സ്വകാര്യ വേദിയിൽ ഈ മാസം 10ന് പ്രശസ്ത സംഗീതസംവിധായകൻ എ ആർ റഹ്മാന്റെ സംഗീത കച്ചേരി നടന്നിരുന്നു. എ.സി.ടി.സി.യാണ് പരിപാടി സംഘടിപ്പിച്ചത്. ഈ പരിപാടിയിൽ പ്രവേശനത്തിന് 20,000 പേർക്ക് മാത്രം പോലീസ് അനുമതി നൽകിയിട്ടും 45,000-ത്തിലധികം സന്ദർശകർ എത്തിച്ചെർന്നു .
ഇതുമൂലം ഗതാഗതക്കുരുക്ക് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉയർന്നു. തമിഴ് നാട് മുഖ്യമന്ത്രിയും ഗതാഗതക്കുരുക്കിൽ കുടുങ്ങി. അനുവദനീയമായതിലും അധികം കാണികൾക്ക് ടിക്കറ്റ് വിറ്റതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ഈ സാഹചര്യത്തിൽ കച്ചേരി സംഘടിപ്പിച്ച സ്വകാര്യ കമ്പനിക്കെതിരെ കാനത്തൂർ പൊലീസ് കേസെടുത്തു. സന്ദർശകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാത്തതും പോലീസ് വകുപ്പിന്റെ നിർദ്ദേശങ്ങൾ ലംഘിച്ച് പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനും ഐപിസി188 406 വകുപ്പുകൾ പ്രകാരമാണ് കമ്പനിക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഉയർന്ന നിരക്കിലെ ടിക്കറ്റുമായി പോലും കച്ചേരി വേദിയിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ നിരവധി ഉപയോക്താക്കൾ സംഘാടകരെ വിളിക്കുകയും പണം തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.നിരവധി സ്ത്രീകൾ ആൾക്കൂട്ടത്തിനിടയിൽ പീഡിപ്പിക്കപ്പെട്ടു എന്ന് പരാതിപ്പെട്ടിരുന്നു,
എസിടിസി കമ്പനി എംഡി ഹേമനാഥ് രാജയെയും മറ്റ് രണ്ട് പേരെയും പോലീസ് അന്വേഷണത്തിനായി വിളിച്ചു വരുത്തിയിരുന്നു .
‘മരക്കുമാ നെഞ്ചം’ എന്ന പേരിൽ ഇന്ത്യയിലെ ഏറ്റവും വലിയ സംഗീതക്കച്ചേരി ആയിരുന്നു പദ്ധതിയിട്ടിരുന്നത്.















