ബെഗുസരായ് ; ബിഹാറിലെ ഭോലേനാഥ് ക്ഷേത്രം തകർത്ത കേസിലെ പ്രതി ജാവേദിന്റെ ഇറച്ചിക്കട തകർത്ത് ഗ്രാമീണർ . ബെഗുസരായ് ജില്ലയിലെ ഭോലേനാഥ് ക്ഷേത്രമാണ് ജാവേദ് കുത്തിപ്പൊളിച്ചത് . ശിവലിംഗം തല്ലിത്തകർക്കുകയും ചെയ്തു . സംഭവത്തിൽ രോഷാകുലരായ ഗ്രാമവാസികൾ സംഘടിച്ചെത്തി ബുൾഡോസർ ഉപയോഗിച്ച് പ്രതിയുടെ കട തകർക്കുകയായിരുന്നു.
ബെഗുസരായിലെ ലഖോൺ ഖാതോപൂർ ചൗക്കിലാണ് സംഭവം . സെപ്റ്റംബർ 22 നാണ് ജാവേദും , സുഹൃത്ത് നിസാമും ചേർന്ന് ക്ഷേത്രം ആക്രമിച്ചത് . വൈകുന്നേരത്തോടെ പ്രതികൾ ഇരുവരും മദ്യപിക്കുകയും പിന്നീട് ക്ഷേത്രത്തിന് സമീപം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു . തുടർന്നായിരുന്നു ആക്രമണം . ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തുള്ള ചില മതമൗലികവാദികൾ ക്ഷേത്രപരിസരത്ത് ഇരുന്ന് മദ്യപിക്കുമെന്നും മാംസാഹാരങ്ങൾ കഴിച്ചശേഷം അവശിഷ്ടങ്ങൾ ക്ഷേത്രപരിസരത്ത് വലിച്ചെറിയുമെന്നും ആളുകൾ പറയുന്നു. ചിലർ മദ്യപിച്ച് ശല്യം ഉണ്ടാക്കാറുണ്ട്.ക്ഷേത്രത്തിന് ചുറ്റും 10 ഇറച്ചിക്കടകൾ ഉണ്ട് .
ക്ഷേത്രം തകർത്തത് ഗ്രാമവാസികളെ ഏറെ ക്ഷുഭിതരാക്കിയിരുന്നു. ക്ഷേത്രം തകർത്തെന്ന വാർത്ത പരന്നതിനെ തുടർന്ന് നിരവധി ആളുകൾ സ്ഥലത്ത് തടിച്ചുകൂടി . ഇതിനിടെ ബുൾഡോസറുമായെത്തിയ ഗ്രാമവാസികൾ പ്രതിയുടെ കട തകർത്തു.
ബുൾഡോസർ ഓടിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നൂറുകണക്കിന് ഗ്രാമീണരെയാണ് വീഡിയോയിൽ കാണുന്നത്. ബുൾഡോസറുകൾക്ക് പുറമെ ആളുകൾ കൈകൾ കൊണ്ട് തള്ളി കടകൾ നീക്കം ചെയ്യുന്നതും കാണാം.