ജനീവ: ജനീവയിൽ നടന്ന ഐക്യരാഷ്‌ട്രസഭ മനുഷ്യാവകാശ കൗൺസിലിൽ പാക് അധീന കശ്മീരിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ വിവരിച്ച് കശ്മീരി യുവാവ്. കശ്മീരിൽ നിന്നുള്ള ജാവേദ് ബെയ്ഗാണ് യുഎൻഎച്ച്ആർസിയുടെ 54-ാം സെഷനിൽ പങ്കെടുത്ത് കശ്മീരിന്റെ യഥാർത്ഥ ശബ്ദം സഭയിൽ എത്തിച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ബെയ്ഗ് മനുഷ്യാവകാശ കൗൺസിലിൽ എത്തിയത്.
ജമ്മുകശ്മീരിലെ എന്റെ ജനതയെ പ്രതിനിധീകരിച്ച് ഇന്ത്യയുടെ ഭാഗത്ത് നിന്നും ഐക്യരാഷ്‌ട്രസഭ മനുഷ്യാവകാശ കൗൺസിലിൽ സംസാരിച്ചു. പാക് അധീന കശ്മീരിലെയും ഗിൽഗിത്ത് ബാൾട്ടിസ്ഥാനിലെയും നമ്മുടെ സഹോദരങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച് സഭയിൽ സംസാരിക്കാൻ സാധിച്ചു. യുഎൻഎച്ച്ആർസിയിൽ നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ജാവേദ് ബെയ്ഗ് കുറിച്ചു.
Dear Friends,
I am happy to tell you that I have intervened on behalf of India at 54th session of UNHRC in Geneva, Switzerland representing my people of Jammu & Kashmir.
I also spoke about plight of our people in POK & Gilgit Baltistan living under occupation of Pakistan. pic.twitter.com/vQdGdVp1ay
— Javed Beigh (@JavedBeigh) September 25, 2023
കശ്മീരി ഷിയാ മുസ്ലീം വിഭാഗത്തിൽപ്പെട്ട ആക്ടിവിസ്റ്റാണ് ജാവേദ് ബെയ്ഗ്. സുന്നി മുസ്ലീങ്ങളിലെ ഒരു വിഭാഗത്തെ ഉപയോഗിച്ച് താഴ്വരയിലെ ജനങ്ങളെ ഭീകരവാദത്തിലേക്ക് നയിക്കുന്ന പാകിസ്താന്റെ പ്രവർത്തനങ്ങൾക്കെതിരെ മുൻപ് നിരവധി തവണ രംഗത്തുവന്നിട്ടുള്ള വ്യക്തിയാണ് ജാവേദ് ബെയ്ഗ്.