തിരുവനന്തപുരം : ഇന്ത്യയില്‍ ഏറ്റവുമധികം ഫൈവ് സ്റ്റാര്‍ ഹോട്ടലുള്ള നാടാണ് കേരളമെന്ന് വ്യവസായമന്ത്രി പി രാജീവ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തില്‍ വന്ന മാറ്റം വളരെ വലുതാണ് എന്ന് തെളിയിക്കുന്ന സൂചിക കൂടിയാണിതെന്നാണ് മന്ത്രിയുടെ അവകാശവാദം .
പറന്നിറങ്ങുന്ന ബിസിനസ് ജറ്റുകളും ഉയര്‍ന്നുവരുന്ന ബിസിനസ് ക്ലാസ് ഹോട്ടലുകളും പോസിറ്റീവായ ചര്‍ച്ചകള്‍ ഉയര്‍ത്തുന്നില്ല . എങ്കിലും ഈ ഹോട്ടലുകള്‍ക്ക് മുന്നിലൊരു നിസാര പ്രശ്‌നം നടക്കുകയാണെങ്കില്‍ കേരളം നിക്ഷേപസൗഹൃദമല്ല എന്ന തലക്കെട്ടില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നുമാണ് മന്ത്രിയുടെ പ്രസ്താവന .
അതേസമയം കള്ള് വിൽക്കാൻ കുറേ മുതലാളിമാർ പഞ്ചനക്ഷത്ര കെട്ടിടങ്ങൾ പണിത് ഇട്ടത് സ്വന്തം ഭരണ നേട്ടം ആണെന്ന് അവകാശപ്പെടാൻ അപാര തൊലിക്കട്ടി വേണമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി പരിഹസിച്ചു. ‘ സഖാവേ അത് കേരളം വികസിച്ചത് കൊണ്ടല്ല. കുടിയന്മാർക്ക് ഇരുന്ന് കുടിക്കാൻ പഞ്ചനക്ഷത്ര നിലവാരം വേണമെന്ന പഴയ ആരോഗ്യ മന്ത്രി വി.എം സുധീരന്റെ കടുംപിടുത്തത്തെ തുടർന്ന് ഉമ്മൻചാണ്ടി എടുത്ത ഉടായിപ്പ് തീരുമാനം കൊണ്ടാണ്. ബാർ ലൈസൻസ് കിട്ടാൻ പഴയ ഹോട്ടലുകൾ എല്ലാം അതോടെ 5 സ്റ്റാർ ആയി മാറി. അങ്ങനെയാണ് കേരളത്തിൽ കൂടുതൽ പഞ്ചനക്ഷത്ര ബാറുകൾ ഉണ്ടായത്. അല്ലാതെ കേരളത്തിന്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷം കണ്ട് ആകൃഷ്ടരായി നിക്ഷേപകർ ബീമാനം കേറി വന്നത് അല്ല.
എന്ത് നെറികേടും ന്യായീകരിക്കാൻ ഉളുപ്പില്ലായ്മയും അത് തൊണ്ട തൊടാതെ വിഴുങ്ങാൻ കുറേ അണികളും ഉണ്ടെന്ന് കരുതി മുഴുവൻ ആൾക്കാരെയും അന്തം കമ്മി ഗണത്തിൽ പെടുത്തരുത്. കള്ള് വിൽക്കാൻ കുറേ മുതലാളിമാർ പഞ്ചനക്ഷത്ര കെട്ടിടങ്ങൾ പണിത് ഇട്ടത് സ്വന്തം ഭരണ നേട്ടം ആണെന്ന് അവകാശപ്പെടാൻ അപാര തൊലിക്കട്ടി വേണം. ഇത് കേൾക്കുമ്പോൾ ഉന്മാദത്തിന്റെ പരകോടിയിൽ എത്തുന്ന അണികളാണ് ഈ നാടിന്റെ ശാപം എന്നും സന്ദീപ് വാചസ്പതി കുറിച്ചു.