ന്യൂഡൽഡഹി: 2,000 രൂപയുടെ നോട്ടുകൾ ബാങ്കുകളിൽ തിരികെ നൽകുന്നതിനുള്ള സമയപരിധി നീട്ടുന്നത് പരിഗണിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പ്രവാസി ഇന്ത്യക്കാരെയും മറ്റു ആളുകളെയും പരിഗണിച്ചാണ് ആർബിഐയുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 30 വരെയായിരുന്നു 2,000 രൂപ മാറുന്നതിനുള്ള സമയപരിധി അനുവധിച്ചിരുന്നത്.
മേയ് 19-നാണ് 2,000 രൂപ നോട്ട് മാറുന്നതിനായുള്ള തീയതി ആർബിഐ പ്രഖ്യാപിച്ചത്. ആർബിഐയുടെ റിപ്പോർട്ടനുസരിച്ച് ആകെയുള്ള 2,000 രൂപ നോട്ടുകളിൽ 76 ശതമാനവും ബാങ്കുകളിൽ മാറ്റിയെടുത്തിട്ടുണ്ട്. 2,000 രൂപ നോട്ടുകളുടെ അച്ചടി 2018-19 വർഷത്തിലാണ് അവസാനിപ്പിച്ചത്. നോട്ടുകൾ മാറ്റുന്നതിനുള്ള സൗകര്യം ആർബിഐയുടെ റീജിയണൽ ഓഫീസുകളിലും അടുത്തുള്ള ബാങ്കുകളിലും ലഭ്യമാണ്.