ഏഷ്യൻ ഗെയിംസ് ഏഴാം ദിനത്തിലേക്ക് കടക്കുമ്പോൾ കാഴ്ചകാരുടെ ശ്രദ്ധ ആകർഷിക്കുന്ന രണ്ട് താരങ്ങളെ നമുക്ക് ട്രാക്കിൽ കാണാൻ സാധിക്കും. കുടുംബം പോറ്റാൻ കോയമ്പത്തൂർ പാതയിൽ ഓട്ടോറിക്ഷ ഓടിച്ച രണ്ട് ഇരട്ട സഹോദരിമാരാണ് ഏഷ്യൻ ഗെയിംസിലെ ട്രാക്കിന് തിളക്കമേകാൻ പോകുന്നത്. ഇന്ത്യയുടെ അഭിമാനമായ നിത്യ രാംരാജും വിത്യ രാംരാജുമാണ് ആ ഇരട്ട സഹോദരിമാർ.
രണ്ടു ഉടലുകളും ഒരു മനസുമായാണ് ഇവർ ഏഷ്യൻ ഗെയിംസിന്റെ ഹർഡിൽസ് ട്രാക്കുകളിലാണ് കുതിച്ചു പായാൻ പോകുന്നത്. വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ നിത്യ മത്സരിക്കുമ്പോൾ വിത്യ 400 മീറ്റർ ഹർഡിൽസിലാണ് പങ്കെടുക്കുന്നത്. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന ആദ്യ ഇരട്ട സഹോദരിമാരായി മാറിയിരിക്കുകയാണ് നിത്യയും വിത്യയും.
‘ സഹോദരിയോടൊപ്പം ഏഷ്യൻ ഗെയിംസ് പങ്കെടുക്കുക എന്നത് എന്റെ ദീർഘ നാളത്തെ സ്വപ്‌നമായിരുന്നു. അത് സാഫല്യമായതിൽ ഞങ്ങൾ രണ്ടുപേരും സന്തുഷ്ടരാണ്.’- വിത്യ പറഞ്ഞു. മത്സരത്തിൽ വിത്യ ജയിക്കുകയാണെങ്കിൽ പിടി. ഉഷയുടെ ദേശീയ റെക്കോർഡ് പിന്തുടരുന്ന വ്യക്തിയായും വിത്യ മാറുന്നതാണ്.
രാംരാജ്- മീന ദമ്പതികളുടെ മക്കളാണ് വിത്യയും നിത്യയും. വീട്ടു ജോലിക്കാരായ മാതാപിതാക്കൾക്ക് കായിക രംഗത്തിനോട് താത്പര്യമുണ്ടായിരുന്നു. അമ്മ മീനയുടെ ആഗ്രഹമാണ് തങ്ങളെ കായിക ലോകത്തിലേക്ക് നയിച്ചതെന്ന് ഇരട്ട സഹോദരികൾ പറയുന്നു. ഏഷ്യൻ ഗെയിംസ് ഏഴാം ദിനത്തിൽ എത്തി നിൽക്കുമ്പോൾ ഹർഡിൽസിന്റെ ട്രാക്കുകളിൽ, ഓട്ടോറിക്ഷയുടെ നാലിരട്ടി വേഗത്തിൽ കുതിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ സഹോദരിന്മാർ.















