ഇസ്ലാമബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ കൂട്ടാളിയെ അജ്ഞാതൻ വെടിവച്ചു കൊന്നു. ലഷ്‌കർ ഭീകരൻ മുഫ്തി ഖൈസർ ഫാറൂഖാണ് കറാച്ചിയിൽ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. ലഷ്‌കർ-ഇ-തൊയ്ബ ആദ്യ അംഗങ്ങളിൽ ഒരാളാണ് മുഫ്തി ഖൈസർ ഫാറൂഖ്.
ഈ മാസമാദ്യം ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള ഇസ്ലാം മതപുരോഹിതൻ മൗലാന സിയാവുർ റഹ്‌മാൻ പാകിസ്താനിൽ കൊലപ്പെട്ടിരുന്നു. ഇതിന് സമാനമാണ് മുഫ്തി ഖൈസർ ഫാറൂഖിന്റെ കൊലപാതകം. മൗലാന സിയാവുർ റഹ്‌മാനെ കറാച്ചിയിൽ മോട്ടോർ സൈക്കിളിലെത്തിയ രണ്ട് തോക്കുധാരികൾ വെടിവെച്ച് കൊല്ലുകയായിരുന്നു. ലഷ്‌കർ ഭീകരൻരായ സിയവൂർ റഹ്‌മാൻ, മുഫ്തി ഖൈസർ എന്നിവരെ മത പുരോഹിതന്മാരായി പാക് ഏജൻസികൾ വിശേഷിപ്പിച്ചതായി അന്താരാഷ്‌ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
ഈ വർഷം ഫെബ്രുവരിയിൽ റാവൽപിണ്ടിയിൽ ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്യിദ് സലാഹുദ്ദീന്റെ കമാൻഡറും അടുത്ത സഹായിയുമായ ബഷിർ പീർ കൊല്ലപ്പെട്ടിരുന്നു. ഐഎസ്ഐ ആസ്ഥാനത്തിന്റെ സമീപത്ത് വെച്ചാണ് അജ്ഞാതരായ അക്രമികൾ കൊപ്പെടുത്തിയത്. സെപ്റ്റംബറിൽ റാവൽകോട്ടിൽ അബു ഖാസിം കശ്മീരി, നസിമാബാദിലെ ഖാരി ഖുറം ഷെഹ്‌സാദ് എന്നീ രണ്ട് ലഷ്‌കർ ഭീകരർ കൊല്ലപ്പെട്ടിരുന്നു.
ഈ കൊലപാതകങ്ങൾ ഐഎസ്‌ഐയെ കുറച്ചൊന്നുമല്ല് അസ്വസ്ഥമാക്കിയത്. പാക് ചാരസംഘടനയായ ഐഎസ്ഐ അതിന്റെ കൈയ്യാളായി പ്രവർത്തിക്കുന്ന ഭീകരരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതായി റിപ്പോർട്ട് പുറത്ത് വന്നിരുന്നു.
ഭീകരമാരുടെ കൊലപാതകത്തെ പാക് പോലീസ് വിശേഷിപ്പിച്ചത് ‘ഭീകരാക്രമണം’ എന്നാണ്. ഇതിന് പിന്നിൽ രാജ്യത്ത് യഥേഷ്ടം പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ തന്നെയാണ്. കൊലപാതകങ്ങൾ സംഘങ്ങൾ തമ്മിലുള്ള മത്സരത്തിൽ നിന്ന് ഉടലെടുക്കുന്നതാണെന്നാണ് വിലയിരുത്തൽ. എന്നാൽ കൊലപാതകങ്ങൾക്ക് അന്താരാഷ്‌ട്രം ബന്ധം ആരോപിക്കുകയാണ് പാക് പോലീസും എജൻസികളും.















