കൊച്ചി: ഹൈക്കോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി കക്ഷിയെ വഞ്ചിച്ച അഭിഭാഷകയ്‌ക്കെതിരെ കേസ്. ഭൂമി തരംമാറ്റത്തിനായി വ്യാജ ഉത്തരവുണ്ടാക്കിയ അഡ്വ. പാർവതി എസ്. കൃഷ്ണനതിരെയാണ് പരാതി. പാലാരിവട്ടം സ്വദേശി ജൂഡ്സൺ ആണ് പരാതിയുമായി രംഗത്തെത്തിയത്. വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
പാലാരിവട്ടത്തെ പത്തു സെന്റ് ഭൂമിയുടെ തരംമാറ്റവുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നത്. തരംമാറ്റവുമായി ബന്ധപ്പെട്ട് ജൂഡ്സൺ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഒരു വിധിന്യായം ലഭിച്ചുവെന്ന് അഭിഭാഷക ജൂഡ്സണെ അറിയിച്ചു. ഈ വിധിന്യായത്തിന്റെ പകർപ്പുമായി ആർഡിഒ ഓഫീസിൽ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായതെന്നാണ് ജൂഡ്സൺ പരാതിയിൽ പറയുന്നു. വിധിന്യായമായി നൽകിയത് വ്യാജരേഖയാണെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോർട്ട് കൊച്ചി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.