'പത്താം തരം വരെ പഠിക്കണമെന്ന ആശയുണ്ട്, ഒക്കുവോ എന്നറിയാൻ മേല..', പ്രധാനമന്ത്രിയോട് ചിരിച്ചുകൊണ്ട് പറഞ്ഞ ആ അമ്മ; അക്ഷരങ്ങളെ തീവ്രമായി പ്രണയിച്ച 'അക്ഷരമുത്തശ്ശി'; കേരളത്തിന്റെ കാർത്ത്യായനി അമ്മ
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പത്താം തരം വരെ പഠിക്കണമെന്ന ആശയുണ്ട്, ഒക്കുവോ എന്നറിയാൻ മേല..’, പ്രധാനമന്ത്രിയോട് ചിരിച്ചുകൊണ്ട് പറഞ്ഞ ആ അമ്മ; അക്ഷരങ്ങളെ തീവ്രമായി പ്രണയിച്ച ‘അക്ഷരമുത്തശ്ശി’; കേരളത്തിന്റെ കാർത്ത്യായനി അമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2023, 09:19 am IST
FacebookTwitterWhatsAppTelegram

നിശ്ചയദാർഢ്യത്തിന്റെ പര്യായം, ആത്മവിശ്വാസത്തിന്റെ നേർചിത്രം-അതാണ് ഒറ്റവാക്കിൽ അക്ഷരമുത്തശ്ശി കാർത്ത്യായനി അമ്മ. അറിവിന്റെ അന്വേഷണത്തിന് പ്രായം തടസമല്ലെന്ന് തെളിയിച്ച ധീര വനിത. രാജ്യത്തെ ഏറ്റവും പ്രായമേറിയ സാക്ഷരതാ പഠിതാവായിരുന്നു കാർത്ത്യായനി അമ്മ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മലയാളത്തിൽ സംസാരിച്ച ആ മുത്തശ്ശിയെ ആരും അത്ര പെട്ടെന്ന് മറക്കാൻ വഴിയില്ല. വാർദ്ധക്യത്തിന്റെ അവശതകളിൽ മാറ്റി നിർത്തപ്പെടുന്ന വൃദ്ധരുടെ ഇടയിൽ ജ്വലിക്കുന്ന ദീപമായിരുന്നു അക്ഷര മുത്തശ്ശി.

ആലപ്പുഴ സ്വദേശിയാണ് കാർത്ത്യായനി അമ്മ. സംസ്ഥാന സാക്ഷരതാ മിഷന്റെ ‘അക്ഷരലക്ഷം സാക്ഷരതാ പരീക്ഷ’യിൽ നാലാംതരത്തിൽ 98 ശതമാനം മാർക്കോടെ ഒന്നാം റാങ്ക് നേടിയാണ് അമ്മ പാസായത്. സ്ത്രീ ശാക്തീകരണത്തിൽ അസാധാരണമായ സംഭാവനകളാണ് കാർത്ത്യായനി അമ്മ നൽകിയിട്ടുള്ളത്. 2019-ൽ അമ്മയുടെ 98-ാം വയസിലായിരുന്നു സാക്ഷരത പരീക്ഷ പാസാകുന്ന രാജ്യത്തെ ഏറ്റവും പ്രായമേറിയ ആളാകുന്നത്. ഈ അഭിമാനകരമായ നേട്ടത്തിന് പിന്നാലെ കേന്ദ്ര സർക്കാർ നാരി ശക്തി പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. സ്ത്രീകൾക്കുള്ള രാജ്യത്തെ പരമോന്നത സിവിലയൻ ബഹുമതിയാണ് ഇത്. പ്രധാനമന്ത്രിയുടെ പ്രതിമാസ പരിപാടിയായ മൻ കി ബാത്തിലും കാർത്ത്യായനി അമ്മയെ പരാമർശിച്ചിരുന്നു. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡിലെ കേരളത്തിന്റെ പ്ലോട്ടിൽ ഇടം പിടിക്കാനും അമ്മയ്‌ക്കായി.

നാരി ശക്തി പുരസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ വേളയിൽ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച ഇന്നും വൈറലാണ്. 100 മാർക്ക് കിട്ടുമെന്നാണ് കരുതിയത്,എന്നാൽ 98 കിട്ടിയുള്ളൂ. പത്ത് വരെ പഠിക്കണമെന്നാണ് ആശ എന്നാണ് അന്ന് പ്രധാനമന്ത്രിയോട് പറഞ്ഞത്. കംപ്യൂട്ടർ പഠിക്കുന്നുണ്ടെന്നും കൊച്ചുമക്കളാണ് പഠിപ്പിക്കുന്നതെന്നും അമ്മ പറഞ്ഞിരുന്നു. തീവ്രമായ ആഗ്രഹമുണ്ടെങ്കിൽ അത് നേടിയെടുക്കാൻ ലോകം മുഴുവൻ ഒപ്പമുണ്ടാകുമെന്നുള്ളതിന്റെ തെളിവാണ് കാർത്ത്യായനി അമ്മ.

ബാല്യം മുതൽക്കേ അക്ഷരങ്ങളോട് തീരാത്ത പ്രണയമായിരുന്നു ആലപ്പുഴക്കാരിയായ ഈ അമ്മയ്‌ക്ക്. എന്നാൽ കുടുംബത്തിന്റെ പരാധീനതകളും പട്ടിണിയും കുഞ്ഞു കാർത്ത്യായനിയെ അക്ഷരലോകത്ത് നിന്നകറ്റി. നന്നേ ചെറുപ്പത്തിൽ തന്നെ വിദ്യാഭ്യാസം ഉപേക്ഷിച്ചിരുന്നെങ്കിലും പഠനം എന്നത് ഉള്ളിലുണ്ടായിരുന്നു. പിന്നീട് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചു. എന്നാൽ അപ്രതീക്ഷിതമായി ഭർത്താവ് വിട പറഞ്ഞതോടെ ആറ് മക്കളെ പോറ്റാനായി വീട്ടുജോലിയും തൂപ്പുജോലിയുമൊക്കെ ചെയ്തു. പിന്നീട് മക്കളോടും മരുമക്കളോടും തന്റെ ജീവിതാഭിലാഷം പങ്കുവെയ്‌ക്കുകയായിരുന്നു. അവരുടെ പൂർണ പിന്തുണയോടെ തന്റെ ആഗ്രഹം സഫലമാക്കുകയായിരുന്നു കാർത്ത്യായനി അമ്മ. 96 വയസുള്ള അമ്മയും 60 വയസുകാരിയായ മകളും ഒന്നിച്ചാണ് തുല്യത പരീക്ഷ എഴുതിയെന്നതും കൗതുകം. മകളേക്കാൾ മാർക്ക് നേടി, അമ്മ അറിയാതെ തന്നെ അമ്മ ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു. നാലാം ക്ലാസ് പരീക്ഷയിലായിരുന്നു ഈ മിന്നും വിജയം.

അടുത്തിടെയാണ് അമ്മ രോഗബാധിതയാണെന്ന വിവരം പുറംലോകമറിയുന്നത്. പക്ഷാഘാതത്തെ തുടർന്ന് അരയ്‌ക്ക് താഴെ തളർന്ന് കിടപ്പിലായിരുന്നു അമ്മ. സാക്ഷരത മിഷന്റെ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയ്‌ക്കായി തയ്യാറെടുക്കുമ്പോഴായിരുന്നു പക്ഷാഘാതം പിടിപെട്ടത്. തുടർന്ന് പാലിയേറ്റീവ് കെയർ കാർത്ത്യായനി അമ്മയെ ഏറ്റെടുത്തെങ്കിലും വീട്ടിൽ തുടരാൻ തന്നെ അവർ ആവശ്യപ്പെടുകയായിരുന്നു. 103-ാം വയസിലും പഠിക്കാനുള്ള തീവ്ര ആഗ്രഹം അലയടിക്കുന്നതിനിടെയാണ് അമ്മയെ മരണം കവർന്നത്. ഹരിപ്പാടിലെ വീട്ടിലായിരുന്നു അന്ത്യം.

Tags: pm modiKarthiyani Amma
ShareTweetSendShare

More News from this section

മുഖ്യമന്ത്രിയായശേഷം ആദ്യമായി കൊല്ലൂരിൽ; പുലർച്ചെ മൂകാംബിക സന്നിധിയിൽ വി.ഡി. സതീശൻ, പൂർണകുംഭ സ്വീകരണം; വിശേഷാൽ ചണ്ഡികാഹോമത്തിലും പങ്കെടുത്തു

ഇസ്ലാമിക മതഭ്രാന്തിന്റെ ഇര; ”തല മുതൽ കാൽവരെ ചതവുകൾ, തലയ്‌ക്ക് ഗുരുതര ക്ഷതം; തലച്ചോറിലെ രക്തസ്രാവം മരണകാരണമെന്ന് റിപ്പോർട്ട്; സാവരിയയുടെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

മതസംവരണം അവസാനിപ്പിക്കണം; ക്ഷേത്രഭൂമി തിരിച്ചുപിടിക്കണം, ശബരിമല കേസുകൾ പിൻവലിക്കണം; ഹൈന്ദവ വിഷയങ്ങളുമായി മുഖ്യമന്ത്രിക്ക് ഹിന്ദു ഐക്യവേദിയുടെ നിവേദനം

കള്ളാടി ദുരന്തത്തിൽ ഹൈക്കോടതി ഇടപെടൽ; നഷ്ടപരിഹാരം വൈകിക്കരുത് ; കരാർ കമ്പനിയിൽ നിന്ന് പിന്നീട് ഈടാക്കാം; ആദ്യം ഇരകൾക്ക് സഹായം നൽകണമെന്ന് കോടതിയുടെ കർശന നിർദേശം

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാല് മരണം

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചു

Latest News

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

കറുത്ത വസ്ത്രത്തിൽ കരൂരിലെത്തി വിജയ്; തന്റെ റോഡ് ഷോക്കിടയിലെ 41 പേരുടെ മരണത്തിന്റെ ഓർമയിൽ സ്മാരകം പണിയുമെന്ന് വാഗ്ദാനം

ഓണയാത്ര പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക ; മൂന്ന് സ്പെഷ്യൽ ട്രെയിനുകളുടെ ബുക്കിങ് ഇന്ന് മുതൽ

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies