നിഥാരി കൂട്ടക്കൊലകേസ് പ്രതികളുടെ വധശിക്ഷ റദ്ദാക്കി അലഹബാദ് ഹൈക്കോടതി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിഥാരി കൂട്ടക്കൊലകേസ് പ്രതികളുടെ വധശിക്ഷ റദ്ദാക്കി അലഹബാദ് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 11:25 am IST
FacebookTwitterWhatsAppTelegram

അലഹബാദ്: രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊലകേസിൽ വിചാരണക്കോടതി വധശിക്ഷക്ക് വിധിച്ച ഒന്നാം പ്രതി സുരീന്ദർ കോലി രണ്ടാം പ്രതി മനീന്ദർ സിങ് പാന്ദർ എന്നിവരുടെ ശിക്ഷ റദ്ദാക്കി അലഹബാദ് ഹൈക്കോടതി. മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ട് രണ്ടാം പ്രതി മനീന്ദർ സിങ് പാന്ദറിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു. പ്രതികൾ നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതി വധശിക്ഷ റദ്ദാക്കിയത്.

പ്രതികളുടെ മേലുള്ള കുറ്റം സംശയാതീതമായി പ്രോസിക്യൂഷന് തെളിയിക്കാൻ സാധിച്ചില്ലായെന്ന് കോടതി പറഞ്ഞു. സിബിഐ അന്വേഷിച്ചിരുന്ന കേസിൽ മതിയായ തെളിവുകൾ ലഭിച്ചില്ലെന്ന് മാത്രമല്ല ഒന്നാം പ്രതി സുരീന്ദർ കോലി മാനസികരോഗിയാണെന്നും കണ്ടെത്തിയിരുന്നു. തെളിവുകളുടെ അഭാവം അന്വേഷണത്തിലെ പോരായ്മ എന്നിവ ചൂണ്ടിക്കാട്ടിയ കോടതി അവയവ കടത്ത് പോലുള്ള സാധ്യതകളെ കുറിച്ച് അന്വേഷിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും പറഞ്ഞു. ഈ പോരായ്മകളെല്ലാം കണക്കിലെടുത്താണ് പ്രതികളുടെ വധശിക്ഷ റദ്ദാക്കിയത്.

രാജ്യത്ത് തന്നെ കോളിളക്കം സ്യഷ്ടിച്ച കേസുകളിൽ ഒന്നായിരുന്നു നിഥാരി കൊലപാതക പരമ്പരയുടേത്. 2005 മുതൽ നോയിഡയിലെ നിഥാരി എന്ന സ്ഥലത്തു നിന്നും നിരവധി സ്ത്രീകളെയും കുട്ടികളെയും കാണാതാകുന്നതായി പോലീസിൽ പരാതി ലഭിച്ചു. അന്വേഷണത്തിനിടയിൽ 2006ൽ ഗ്രാമത്തിലെ ഒരു വീടിനടുത്തുള്ള ഓടയിൽ നിന്നും കുട്ടികളുടെ അടക്കം തലയോട്ടിയും അസ്ഥികൂടവും കണ്ടെടുത്തു. പിന്നീട് കേസ് സിബിഐക്ക് കൈമാറി. സിബിഐ അന്വേഷണത്തിനൊടുവിൽ ആ വീട്ടിലെ തന്നെ ജോലിക്കാരനായ സുരീന്ദർ കോലിയാണ് കൃത്യം ചെയ്തതെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തിയതോടെ അന്വേഷണസംഘം സുരീന്ദറിനെ അറസ്റ്റ് ചെയ്തു. പിന്നീട് വീട്ടുടമസ്ഥനായ മനീന്ദർ സിങ് പാന്ദറിനും കൊലപാതകങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തു. വളരെ ക്രൂരവും പൈശാചികവുമായ കൊലപാതകങ്ങളാണ് നിഥാരിയിൽ നടന്നത്. ക്രൂരമായ ലൈംഗികാതിക്രമത്തിന് ശേഷം ഇരകളെ കൊല്ലുകയും മൃതദേഹം സമീപത്തെ ഓടയിൽ മറവ് ചെയുകയുമാണ് പ്രതികൾ ചെയ്തത്. 14 പേരുടെ അസ്ഥികൂടമാണ് അന്ന് നിഥാരിയിലെ ആ ഓടയിൽ നിന്നും കണ്ടെത്തിയത്.

എന്നാൽ പ്രതികൾക്കെതിരെയുള്ള ശിക്ഷാവിധി റദ്ദാക്കിയ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇരകളുടെ കുടുംബാംഗങ്ങൾ.

Tags: noidaNithari serial murders
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies