ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ മകൻ വൈഭവ് ഗെഹ്‌ലോട്ടിന് ഇഡിയുടെ സമൻസ്. ഫെമ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വൈഭവിനെതിരെ നോട്ടീസയച്ചിരിക്കുന്നത്. ജയ്പൂരിലെ ഇഡി ഓഫീസിൽ നാളെ ഹാജരാകണമെന്നാണ് നിർദ്ദേശം.
രാജസ്ഥാൻ മുഖ്യമന്ത്രിയുടെ മകന് ഇഡി നോട്ടീസ് ലഭിച്ചുവെന്ന വാർത്ത പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഉച്ചയ്‌ക്ക് 12.30ന് ഇതുമായി ബന്ധപ്പെട്ട വിശദീകരണം നൽകാൻ അശോക് ഗെഹ്‌ലോട്ട് മാദ്ധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രിട്ടൻ ഹോട്ടൽ ആൻഡ് റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഫെമ നിയമപ്രകാരം ജയ്പൂർ, ഉദയ്പൂർ, ഡൽഹി എന്നിവിടങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു സംഭവം. ട്രിട്ടൻ ഹോട്ടലിന്റെ ഡയറക്ടറായ രത്തൻ കാന്ത് ശർമ്മയുടെ ബിസിനസ് പാർട്‌നറാണ് മുഖ്യമന്ത്രിയുടെ മകനായ വൈഭവ് ഗെഹ്‌ലോട്ട്.