പാലക്കാട്: കേരളത്തിന്റെ പുതിയ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര കൃഷി സഹ മന്ത്രി ശോഭാ കരന്ദലജെ. സഹകരണ സംഘം വഴി കർഷകരിൽ നിന്നും നെല്ല് ശേഖരിച്ച് മില്ലിൽ കൊണ്ടുപോയി അരിയാക്കി സപ്ലൈക്കോയ്‌ക്ക് നൽകണം. കൂടാതെ നെല്ലിന്റെ വില കർഷകർക്ക് നൽകുകയും വേണം. എന്നാൽ സംഭരണത്തിന് കേരള സർക്കാരിന് യാതൊരു താൽപര്യവുമില്ലെന്നും വില വിതരണം ഉൾപ്പെടെ കൃത്യമായി ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു. സംഭരിക്കുന്ന നെല്ലിന് പണം നൽകാൻ കേരളം തയ്യാറായില്ലെങ്കിൽ സംഭരിക്കുന്ന നെല്ല് എത്ര ആണെങ്കിലും അതിന് പണം നൽകാൻ കേന്ദ്രം തയ്യാറാണെന്നും മന്ത്രി അറിയിച്ചു.
കേരള സർക്കാർ നെല്ല് സംഭരണം കൃത്യമായി നടത്തുകയും തുക വിതരണം ചെയ്യാൻ തയ്യറാവുകയും വേണം. അതോടൊപ്പം കേരളം എത്ര സംഭരിച്ചു എത്ര പണം വിതരണം ചെയ്തു എന്ന രേഖകളും കൃത്യമായിസൂക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.
നെല്ല് സംഭരണ പദ്ധതിയിൽ ആശങ്കയുമായി കർഷകർ രംഗത്തെത്തിയിരുന്നു. ഭൂരിഭാഗം സഹകരണ സംഘങ്ങൾക്കും നെല്ല് സംരക്ഷിക്കുന്നതിനുള്ള മികച്ച ഗോഡൗണുകൾ ഇല്ല. അതുകൊണ്ട് തന്നെ ഈ പദ്ധതി വഴി സംഘങ്ങൾക്ക് നെല്ല് സംഭരണം സാധ്യമാവില്ലെന്നാണ് കർഷകർ പങ്കുവെക്കുന്ന ആശങ്ക. കൂടാതെ ഈ പദ്ധതി അതിനു മുൻപ് തന്നെ പരീക്ഷിച്ച് പരാജയപ്പെട്ടതാണെന്നും കർഷകർ പറഞ്ഞു. കണക്കിൽ കൃത്രിമം കാട്ടുകയും പണം തട്ടുകയും ചെയ്ത പല കേസുകളും മുമ്പ് ഉണ്ടായിട്ടുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. കർഷകരുടെ ആശങ്കക്ക് പരിഹാരമാണ് മന്ത്രി മുന്നോട്ട് വച്ച് തീരുമാനം.















