ഇസ്ലാമാബാദ്: പാകിസ്താൻ ചീഫ് സെലക്ടറും മുൻ ക്രിക്കറ്ററുമായ ഇൻസമാം-ഉൾ-ഹഖ് രാജിവെച്ചു. പിസിബിയിലെ പൊട്ടിത്തെറിയെ തുടർന്നാണ് രാജി. ഏകദിന ലോകപ്പിൽ പാക് ടീം കടുത്ത പരാജയം ഏറ്റുവാങ്ങുന്നതിലുള്ള അമർഷവും കാരണമായി പലരും പറയുന്നു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിലുള്ള മടിയും ഇതിന് കാരണമായി കാണാനാകും.
രണ്ട് വിജയങ്ങൾ മാത്രമാണ് ലോകകപ്പിൽ പാകിസ്താന് നേടാനായൊള്ളൂ. പുറത്താകലിന്റെ വക്കിൽ നിൽക്കുന്ന പാകിസ്താൻ നാല് മത്സരങ്ങളിൽ പരാജയപ്പെട്ടു. നിലവിൽ ആറ് കളികളിൽ 4 പോയിന്റുമായി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ടീം.
തൽഹ റഹ്‌മാനിയുടെ ഉടമസ്ഥതയിലുള്ള ‘യാസോ ഇന്റർനാഷണൽ ലിമിറ്റഡ്’ എന്ന കമ്പനിയുടെ ഓഹരി ഉടമയാണ് ഇൻസമാം ഉൾ ഹഖ് എന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പേരിലും ഇൻസമാം ഉൾ ഹഖ് ആരോപണം നേരിടുന്നുണ്ട്. ഇതേത്തുടർന്ന് പിസിബി അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്.















