കൊച്ചി : സുരേഷ് ഗോപിയ്‌ക്ക് പിന്തുണ അറിയിച്ച് വൈകാരികമായ കുറിപ്പുമായി നടൻ മനോജ് കുമാറും, ഭാര്യയും നടിയുമായ ബീനാ ആന്റണിയും. എന്റെ ജഡം പട്ടടയില്‍ വച്ച് അത് കത്തി തീര്‍ന്നാലും അവശേഷിക്കുന്ന എന്റെ ആ ചാരം പോലും എന്നെ വിട്ടുപോയ എന്റെ പൊന്നുമോള്‍ ലക്ഷ്മി കുട്ടിയേ ഓര്‍ത്ത് വേദനിക്കും’ എന്ന് പറഞ്ഞ അങ്ങയിലെ പിതാവിന്റെ പിടച്ചില്‍ മറക്കാന്‍ പറ്റുന്നില്ലെന്നാണ് മനോജ് കുമാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നത്.
ഈ നിഷ്‌കളങ്കരായ സാധു മൃഗങ്ങളേ എത്ര വേണമെങ്കിലും സ്‌നേഹ വാത്സല്യങ്ങളോടെ ചേര്‍ത്തു പിടിച്ചോളു സുരേഷേട്ടാ… അവര്‍ ഒരിക്കലും അങ്ങയേ ആക്രമിക്കില്ല. കാരണം ഇന്നീ സമൂഹത്തില്‍ ‘മനുഷ്യത്വം’ എന്ന മഹനീയ വാക്ക് ഇവര്‍ക്കാണ് ഇണങ്ങുന്നത്. ‘എന്റെ ജഡം പട്ടടയില്‍ വച്ച് അത് കത്തി തീര്‍ന്നാലും അവശേഷിക്കുന്ന എന്റെ ആ ചാരം പോലും എന്നെ വിട്ടുപോയ എന്റെ പൊന്നുമോള്‍ ലക്ഷ്മി കുട്ടിയേ ഓര്‍ത്ത് വേദനിക്കും’ എന്ന് പറഞ്ഞ അങ്ങയിലെ പിതാവിന്റെ പിടച്ചില്‍ മറക്കാന്‍ പറ്റുന്നില്ല.
’30 വയസ്സുള്ള പെണ്‍കുട്ടികളേ കാണുമ്പോള്‍ അവരെ വാരി പുണര്‍ന്ന് അവരുടെ മണം എനിക്കാസ്വദിക്കണം, കാരണം എന്റെ ലക്ഷ്മി ജീവിച്ചിരുന്നുവെങ്കില്‍ അവള്‍ക്ക് ഈ പ്രായമാണ്’ എന്നു പറഞ്ഞ് ഏങ്ങി കരയുന്ന അങ്ങയിലെ അച്ഛനെ ഞങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല സുരേഷേട്ടാ… ഒരു കാര്യം മാത്രം ചേട്ടന്‍ ഇപ്പോള്‍ ചിന്തിച്ചാല്‍ മതി, ചേട്ടന്റെ പൊന്നു മോള്‍ ലക്ഷ്മിയായ് സ്വയം മനസ്സില്‍ കണ്ട് പിതൃവാത്സല്യത്തോടെ അങ്ങ് ചേര്‍ത്ത് പിടിച്ച് ഒരു ഫോട്ടോ എപ്പോഴെങ്കിലും എടുക്കണമെന്ന് ആഗ്രഹിച്ച് ലക്ഷകണക്കിന് പെണ്‍കുട്ടികള്‍ ഈ ലോകത്തുണ്ട്. അതു പോരേ സുരേഷേട്ടന്… അച്ഛനേയും ആങ്ങളയേയും മോനെയും ‘തിരിച്ചറിയുന്ന’ പ്രബുദ്ധരായ മലയാളത്തിന്റെ മഹിളാരത്‌നങ്ങള്‍ ആവോളം അങ്ങയോടൊപ്പം ഉണ്ട്. ഒറ്റ കാര്യത്തില്‍ അങ്ങ് ആശ്വസിച്ചോളു, ‘ഉര്‍വശി ശാപം ഉപകാരം’ (അതെന്താണെന്ന് സുരേഷേട്ടന് ഭാവിയില്‍ അറിയാന്‍ കഴിയും)
മനസ്സില്‍ നന്മ സൂക്ഷിക്കുന്നവര്‍ക്ക് എന്നും പരീക്ഷണങ്ങളെ നേരിടേണ്ടി വരും. പക്ഷെ, അവസാനം നന്മ വിജയിക്കും. ‘സത്യമേവ ജയതേ’…
സുരേഷ് ഗോപി എന്ന് പറയുന്ന മനസ്സിലെന്നും സത്യവും ധര്‍മ്മവും നന്മയും അലിവും സ്‌നേഹവും ആവോളം സൂക്ഷിക്കുന്ന നിഷ്‌കളങ്കനായ ഒരു മനുഷ്യ സ്‌നേഹിയോട്! സ്‌നേഹപൂര്‍വ്വം മനോജും ബീനയും.. എന്ന് പറഞ്ഞാണ് താരങ്ങള്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.