ഏകദിന ലോകകപ്പിലെ പാകിസ്താന്റെ മോശം പ്രകടനത്തിൽ ബാബർ അസമിനെയും ടീമിനെയും രൂക്ഷമായി വിമർശിച്ച സാക്ക അഷറഫിനെതിരെ മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. സാക്കാ അഷ്റഫ് ഒരു റാൻഡം ക്ലബ്ബിന്റെയും ചെയർമാനല്ല, അദ്ദേഹം പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ചെയർമാനാണ്. ടീമിനെതിരെ വിമർശനങ്ങൾ ഉന്നയിക്കാതെ താരങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാണ് ശ്രമിക്കേണ്ടതെന്നും അഫ്രിദി പറഞ്ഞു. ഒരു ടിവി ഷോക്കിടെയായിരുന്നു അഫ്രിദിയുടെ പരാമർശം.
ചെയർമാൻ സ്ഥാനത്തിരിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ചിന്തിച്ച് പ്രവർത്തിക്കണം. രാജ്യത്തെ മാദ്ധ്യമ സ്ഥാപനങ്ങളുടെ ഉടമകളെ വിളിച്ച് ടീമിന്റെ കാര്യം പറയുന്നത് തെറ്റാണ്. പാക് ടീമിന്റെ ഉന്നമനത്തിനായാണ് നിങ്ങൾ പ്രവർത്തിക്കേണ്ടത്. താരങ്ങൾ നിങ്ങൾക്കെതിരെ വിമർശനം ഉയർത്താൻ കാരണം അതിനുളള സാഹചര്യം ഉണ്ടാകുന്നത് കൊണ്ടാണ്. ലോകകപ്പിൽ തോൽവിയും വിജയവും ഉണ്ടാകും. ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം നിങ്ങൾ അവർക്കെതിരെ വിമർശനങ്ങൾ ഉയർത്തുകയാണ് ചെയ്യുന്നത്. സ്വന്തം ചുമതലയിലിരുന്ന് ക്രിക്കറ്റ് താരങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാണ് നിങ്ങൾ ശ്രമിക്കേണ്ടത്. -പാക് ടിവി ഷോയിൽ അഫ്രീദി പറഞ്ഞു.
പിസിബി സിഒഒ സൽമാൻ നസീറുമായുള്ള ബാബറിന്റെ വാട്ട്സ്ആപ്പ് ചാറ്റുകൾ ഒരു പ്രാദേശിക വാർത്താ ചാനലിന്് നൽകിയെന്നാരോപിച്ചാണ് ടീമിനെതിരെ വിമർശനവുമായി സക്കാ അഷ്റഷ് രംഗത്തെത്തിയത്. താരങ്ങൾ ബോർഡ് 5 മാസമായി ശമ്പളം നൽകുന്നില്ലെന്നും ബാബറിന്റെ കോളുകൾക്കോ സന്ദേശങ്ങൾക്കോ സാക്ക മറുപടി നൽകുന്നില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.