ന്യൂഡൽഹി: ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ഓഫീസ് മാലിന്യങ്ങൾ നീക്കം ചെയ്തിലൂടെ കേന്ദ്രസർക്കാർ 500 കോടി രൂപ സമാഹരിച്ചതായി കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. 2021-2023 വരെയുള്ള കാലേയളവിൽ ഓഫീസ് സ്‌ക്രാപ്പ് ഡിസ്‌പോസൽ വഴി ഏകദേശം 1,100 കോടി രൂപ വരുമാനം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
ഈ വർഷം ഒക്ടോബർ 2 നും 31 നും ഇടയിലാണ് സ്പെഷ്യൽ ക്യാമ്പയിൻ- 3.0 എന്ന പേരിൽ കേന്ദ്രസർക്കാർ ഓഫീസുകളിൽ സ്ക്രാപ്പ് ഡിസ്പോസൽ നടന്നത്. 2.5 ലക്ഷത്തിലധികം ഓഫീസുകൾ ഇതിൽ പങ്കാളിയായി. ഓഫീസ് ഉപയോഗത്തിനായി 154 ലക്ഷം ചതുരശ്ര അടി സ്ഥലം സ്വതന്ത്രമാക്കുകയും ചെയ്‌തു.
കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ ശുചിത്വം ഉറപ്പുവരുത്താനുള്ള ഏറ്റവും വലിയ പരിപാടിയായിരുന്നു ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം രാജ്യത്തിന്റെ എല്ലാം ഭാഗങ്ങളിലുമുള്ള കാര്യാലയങ്ങളും ഇതിന്റെ ഭാഗമായി. വർഷം മുഴുവനും ഈ രീതി പിന്തുടരാനും എല്ലാ സർക്കാർ പ്രതിനിധികളോടും മന്ത്രി അഭ്യർത്ഥിച്ചു.