ലക്നൗ: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച് റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ
അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കഴിഞ്ഞ ദിവസമാണ് വീടിന് പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. അൻപത്തിയഞ്ചുകാരനായ പീർ മുഹമ്മദാണ് കുറ്റവാളിയെന്ന് തിരിച്ചറിഞ്ഞു.
പോലീസ് പറയുന്നതനുസരിച്ച് പീർ മുഹമ്മദ് വീടിന് മുന്നിൽ കളിച്ച് കൊണ്ടിരിക്കുന്ന പെൺകുട്ടിയെ അകലെയുള്ള പറമ്പിലെത്തിച്ച് പീഡനത്തിന് വിധേയയാക്കിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടി വീട്ടിലെത്തി സംഭവം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. അവശനിലയിലായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോയിലെയും ശക്തമായ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.