പി പദ്മരാജൻ മരിച്ചപ്പോൾ മുഖ്യമന്ത്രി ഈ കെ നായനാരും സാംസ്‌കാരിക വകുപ്പ് മന്ത്രി ടി കെ രാമകൃഷ്ണനും അനുശോചിച്ചില്ല; പദ്മരാജന്റെ മകൻ അനന്തപദ്മനാഭൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പി പദ്മരാജൻ മരിച്ചപ്പോൾ മുഖ്യമന്ത്രി ഈ കെ നായനാരും സാംസ്‌കാരിക വകുപ്പ് മന്ത്രി ടി കെ രാമകൃഷ്ണനും അനുശോചിച്ചില്ല; പദ്മരാജന്റെ മകൻ അനന്തപദ്മനാഭൻ

1987 ലെ മനുഷ്യച്ചങ്ങലയിൽ ക്ഷണിച്ചിട്ടും പദ്മരാജൻ പങ്കടുക്കാതിരുന്നതായിരിക്കുമോ ഒരനുശോചനം പോലുമില്ലാതെ അച്ഛന്റെ മരണം കടന്നു പോകാൻ കാരണമെന്ന് അനന്തപദ്മനാഭൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 05:27 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മലയാള സിനിമയിലെ ഗന്ധർവ്വ സാന്നിധ്യമായിരുന്ന പി പദ്മരാജൻ അന്തരിച്ചപ്പോൾ മുഖ്യമന്ത്രിയും സാംസ്‌കാരിക വകുപ്പ് മന്ത്രിയും ഒരനുശോചനക്കുറിപ്പ് പോലും പുറത്തിറക്കിയില്ലെന്ന് പദ്മരാജന്റെ മകനും തിരക്കഥാ കൃത്തുമായ അനന്തപദ്മനാഭൻ.
കേരളാ നിയമസഭ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പുസ്തകമേളയുടെ ഭാഗമായി നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പലപ്പോഴും ചോദിച്ചിട്ടുണ്ട് പദ്മരാജന്റെ രാഷ്‌ട്രീയം എന്തായിരുന്നു എന്ന്. അത് ഞാൻ ഇതുവരെ എഴുതിയിട്ടില്ല. ഇപ്പോൾ പറയണമെന്ന് തോന്നുന്നു.കാരണം അച്ഛൻ ഒരു അരാഷ്‌ട്രീയ വാദി ആയിരുന്നു എന്ന് , കാമ്പസ് കാലത്ത് തന്നെ അതിന്റെ തിക്ത ഫലങ്ങൾ വന്നിട്ടുണ്ട്. ആ ഒരൊറ്റക്കാരണം കൊണ്ടാണ് “ലോല മിൽഫോഡ് എന്ന അമേരിക്കൻ പെൺകുട്ടി” അന്ന് കോളേജ് മാഗസിനിൽ പ്രസിദ്ധീകരിക്കാതെ വലിച്ചു കീറിക്കളഞ്ഞു എന്ന് ദിവാകരൻ സാർ പറഞ്ഞത്.സി ദിവാകരൻ ,മന്ത്രിയായിരുന്നു.

അച്ഛൻ പ്രത്യേകിച്ച് ഒരു രാഷ്‌ട്രീയപ്പാർട്ടിയുടെയും കൂടെ നിന്ന ഒരാളായിരുന്നില്ല. അതേ തിരസ്കാരം പിന്നീട് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് അച്ഛൻ മരിച്ച ജനുവരി 23 ,1991 , അതിന്റെ പിറ്റേ ദിവസം വന്ന പ്രത്രവാർത്തകൾ നോക്കിയാൽ അറിയാം. ഒരൊറ്റ അനുശോചനമേ ഉള്ളൂ. ഗവർണ്ണർ രാച്ചയ്യ. മുഖ്യമന്ത്രി അനുശോചിച്ചിട്ടില്ല. അന്ന് ഇടതു ഗവൺമെന്റ് ആയിരുന്നു. അന്ന് സാംസ്‌കാരിക മന്ത്രി അനുശോചിച്ചിട്ടില്ല. ഇന്നിപ്പോൾ ഓരോരുത്തരും മരിക്കുമ്പോൾ ആരുമല്ലാത്തവർക്കു പോലും വെടി പൊട്ടിക്കാനും.. ഉപചാരം അർപ്പിക്കാനും.., അത് നല്ലത് തന്നെയാണ്. പക്ഷെ അച്ഛന് ഒരിക്കലും അത് ഉണ്ടായിട്ടില്ല. അതിനു കാരണം ഈ അരാഷ്‌ട്രീയ വാദമാണ്. സത്യത്തിൽ അദ്ദേഹം അരാഷ്‌ട്രീയവാദിയല്ല. ചിലപ്പോഴെങ്കിലും നല്ല രാഷ്‌ട്രീയ അവബോധമുള്ളവർ അരാഷ്‌ട്രീയവാദികളായി പ്പോകാറുണ്ട് “. അനന്തപദ്മനാഭൻ പറഞ്ഞു

പദ്മരാജന് സിപിഐയോടായിരുന്നു അടുപ്പമെന്നും അച്യുതമേനോൻ ആയിരുന്നു അദ്ദേഹത്തിന് ഇഷ്ടപ്പെട്ട മുഖ്യമന്ത്രി എന്നും. മലയാളനാടിനെക്കാളും മാതൃഭുമിയേക്കാളും ഏറ്റവും കൂടുതൽ എഴുതിയിട്ടുള്ളത് ജനയുഗത്തിലായിരുന്നു എന്നും അനന്തപദ്മനാഭൻ പറഞ്ഞു.
“അടിയന്തിരാവസ്ഥ പദ്മരാജനെ വല്ലാതെ ഉലച്ചിരുന്നു, ആ തലമുറയിലെ മറ്റു ചെറുപ്പക്കാരെ പോലെ അദ്ദേഹത്തെ ഡിസൊല്യൂഷനിൽ ആക്കിയിരുന്നു അതിനു സി പി ഐ കൂടെ നിന്നു എന്നുള്ളത് പി പദ്മരാജനെ വല്ലാതെ ബാധിച്ചിരുന്നു”. അനന്തപദ്മനാഭൻ കൂട്ടിച്ചേർത്തു.

“1987 ലെ മനുഷ്യച്ചങ്ങലയിൽ ക്ഷണിച്ചിട്ടും പദ്മരാജൻ പങ്കടുക്കാതിരുന്നതായിരിക്കുമോ ഒരനുശോചനം പോലുമില്ലാതെ അച്ഛന്റെ മരണം കടന്നു പോകാൻ കാരണമെന്ന്” അനന്തപദ്മനാഭൻ സംശയം പ്രകടിപ്പിച്ചു.

 

Tags: P. Padmarajan
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies