പട്‌ന: നിയമസഭയിലെ സെൻസസ് അനുബന്ധ പ്രസംഗത്തിന് പിന്നാലെ വിവാദത്തിൽ കുടുങ്ങി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സ്ത്രീകൾ വിദ്യാഭ്യാസം നേടിയത് ജനസംഖ്യാ നിയന്ത്രണത്തിന് വലിയ സംഭാവനയാണ് നൽകുന്നുതെന്നായിരുന്നു നിതീഷ് കുമാർ പറഞ്ഞത്. ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ചുള്ള പ്രസംഗത്തിലാണ് നിതീഷിന്റെ വിചിത്ര പരാമർശം.
പുരുഷന്മാർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും വിദ്യാസമ്പന്നരായ സ്ത്രീകൾ ഗർഭം ധരിക്കുന്നത് തടയുന്നുണ്ട്. എങ്ങനെ ഗർഭം ധരിക്കാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന് സ്ത്രീകൾക്ക് അറിയാം. ഗർഭിണിയാകാതെ ലൈംഗികതയിൽ ഏർപ്പെടാൻ സ്ത്രീകൾ സ്വയം പഠിക്കണമെന്നും വിവാദ പ്രസംഗത്തിൽ അദ്ദേഹം ആഹ്വാനം ചെയ്തു. .
വിഷയത്തിൽ ബിജെപി അടക്കമുള്ള പ്രതിപക്ഷം നിതീഷിനെ വിമർശിച്ച് രംഗത്ത് വന്നു. നിതീഷിനെപ്പോലെ ഒരു അശ്ലീല നേതാവ് ഇന്ത്യൻ രാഷ്‌ട്രീയത്തിൽ വേറെയില്ലെന്നായിരുന്നു ബിജെപി പ്രതികരണം. പ്രസംഗത്തിന് പിന്നാലെ വലിയ ജനരോഷമാണ് നിതീഷിനെതിരെ ഉയരുന്നത്. സമൂഹമാദ്ധ്യമത്തിലടക്കം പ്രതിഷേധം ശക്തമാകുകയാണ്.