ദിസ്പൂർ : ത്രിപുരയിൽ നിന്ന് ട്രെയിൻ മാർഗം അസമിലെത്തിയ 450 റോഹിംഗ്യൻ മുസ്ലീങ്ങളെ തിരിച്ചയച്ചു. അതിർത്തി സുരക്ഷാ സേനയുടെ സഹായത്തോടെയാണ് അനധികൃത നുഴഞ്ഞുകയറ്റക്കാരെ തിരിച്ചയച്ചതെന്ന് അസം സ്‌പെഷ്യൽ ഡിജിപി ഹർമീത് സിംഗ് പറഞ്ഞു. . അനധികൃത നുഴഞ്ഞുകയറ്റത്തിലും മനുഷ്യക്കടത്തിലും സഹായിക്കുന്ന ഇടനിലക്കാരെ കണ്ടെത്തുന്നതിനായി ജൂലൈയിൽ അസമിലെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് പ്രത്യേക അന്വേഷണം ആരംഭിച്ചിരുന്നു .
ത്രിപുരയിൽ നിന്ന് ഇത്തരത്തിലുള്ള 10 ബ്രോക്കർമാരെ കഴിഞ്ഞ മാസം പിടികൂടിയതായി എസ്ഡിജിപി പറഞ്ഞു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഇത് പല സംസ്ഥാനങ്ങളിലും പ്രതികൂലമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കണ്ടെത്തി. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്‌ക്ക് ഈ കേസിനെക്കുറിച്ച് അറിയാമായിരുന്നു. പിന്നാലെ കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തു .
സംയുക്ത അന്വേഷണം നടത്തിയതിന് ശേഷം രാജ്യത്തുടനീളം നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്ന ബ്രോക്കർമാരുടെ പട്ടിക തയ്യാറാക്കിയതായും അസം സ്‌പെഷ്യൽ പോലീസ് മേധാവി ഹർമീത് സിംഗ് അറിയിച്ചു. ഇന്ന് നടത്തിയ പ്രത്യേക നീക്കത്തിൽ സംഘമായി പ്രവർത്തിക്കുന്ന 47 ബ്രോക്കർമാരെ പിടികൂടി. ഇതിൽ 25 പേർ ത്രിപുരയിൽ നിന്ന് മാത്രം അറസ്റ്റിലായിട്ടുണ്ട്. കർണാടകയിൽ നിന്ന് 9, അസമിൽ നിന്ന് 5, പശ്ചിമ ബംഗാളിൽ നിന്ന് 3, തമിഴ്‌നാട്ടിൽ നിന്ന് 3, ഹരിയാന, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് ഓരോ ഇടനിലക്കാർ വീതവും പിടിയിലായി.