ലക്നൗ : അലിഗഡ് സർവകലാശാലയിലെ വിദ്യാർത്ഥി സംഘടനയായ ‘സാമു‘ വിലെ അംഗങ്ങൾക്ക് ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി . രാജ്യത്ത് വൻ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ആറ് വിദ്യാർത്ഥികളെ ഉത്തർപ്രദേശിലെ ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ഇവർ സംഘടന മീറ്റിംഗ് വഴി പരസ്പരം ബന്ധപ്പെട്ടവരാണ്.
ആറ് പേരെ യുപി എടിഎസ് അറസ്റ്റ് ചെയ്തതോടെയാണ് അലിഗഡ് സർവകലാശാലയിലെ വിദ്യാർത്ഥി സംഘടനയ്‌ക്ക് ഭീകര ശൃംഖലയുമായുള്ള ബന്ധം വെളിച്ചത്തു വന്നത്. വിദ്യാർത്ഥീ സംഘടന മീറ്റിംഗുകൾ ഐഎസിന്റെ പുതിയ റിക്രൂട്ട്‌മെന്റ് സെല്ലായി മാറുകയായിരുന്നു.
കേന്ദ്ര ഏജൻസികളുടെ റഡാറിൽ അലിഗഡ് സർവകലാശാലയിലെ വിദ്യാർത്ഥി സംഘടനയും ഉണ്ടെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. പൂനെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) മൊഡ്യൂൾ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്ത റിസ്വാൻ, ഷാനവാസ് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ്, അലിഗഡ് മുസ്ലീം സർവകലാശാലയിലെ നിരവധി വിദ്യാർത്ഥികൾ ദേശവിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നതായി വെളിപ്പെട്ടത് .