ബെംഗളൂരു: ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ നെതർലാൻഡ്‌സിനെതിരെ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ നായകൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടീമൽ മാറ്റമില്ലാതെയാണ് ഈ മത്സരത്തിലും ഇന്ത്യ ഇറങ്ങുന്നത്. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.
എട്ട് മത്സരത്തിലും തോൽവി അറിയാത്ത ഇന്ത്യ ഒമ്പതാമത് ജയവുമായി സെമിയിൽ ന്യൂസീലൻഡിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്. അത് കൊണ്ടുതന്നെ കിവീസിനുളള മുന്നറിയിപ്പുമായി വമ്പൻ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മിന്നും ഫോമിലുളള വിരാട് കോഹ്ലിയുടെ 50-ാം ഏകദിന സെഞ്ച്വറിയാണ് ബെംഗളൂരുവിൽ ആരാധകർ പ്രതീക്ഷിക്കുന്നത്.
അട്ടിമറിക്കാൻ കെൽപ്പുളളവരാണ് നെതർലാൻഡ്‌സ്. ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചവർ ഇന്ത്യയെയും തോൽപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ ഇന്ത്യയുടെ നിലവിലെ ഫോം നെതർലാൻഡ്‌സിനെ വെള്ളം കുടുപ്പിക്കും.
ടീം
ഇന്ത്യ: രോഹിത് ശർമ്മ (സി), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്
നെതർലൻഡ്സ്-വെസ്ലി ബെറീസി, മാക്സ് ഒ ഡൗഡ്, കോളിൻ അക്കർമാൻ, സൈബ്രാന്റ് എഞ്ചിൽബ്രീച്ച്, സ്‌കോട്ട് എഡ്വാർഡ്സ് (ര), ബാസ് ഡി ലീഡ്, തേജ നിദമാനുരു, ലോഗൻ വാൻ ബീക്ക്, റൊളോഫ് വാൻ ഡെർ മെർവി, ആര്യൻ ദത്ത്, പോൾ വാൻ മിക്കീരൻ.