ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടിയ സ്വാതന്ത്ര്യ സമര സേനാനിയും നേതാവുമായിരുന്ന ബിർസ മുണ്ടയുടെ ജന്മദേശം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്രമോദി. ഝാർഖണ്ഡിലെ ദ്വിദിന സന്ദർശനത്തിനെത്തുന്ന വേളയിലാണ് പ്രധാനമന്ത്രി ബിർസ മുണ്ടയുടെ ജന്മദേശമായ ഉളിഹത്തിലെത്തുന്നത്. തുടർന്ന് അദ്ദേഹത്തിൻ്റ പ്രതിമയിൽ പുഷ്പാർച്ചന നടത്തും. റാഞ്ചിയിലെ ബിർസ മുണ്ട മെമ്മോറിയൽ പാർക്ക് കം ഫ്രീഡം ഫൈറ്റർ മ്യൂസിയവും സന്ദർശിക്കും.
ബ്രിട്ടീഷ് ഭരണത്തിനും ജന്മിത്വത്തിനും എതിരെ മധ്യേന്ത്യയിലെ ഗോത്രവർഗക്കാർക്കിടയിൽ ഉയർന്ന വിപ്ലവവീര്യമാണ് ബിർസ മുണ്ട. അദ്ദേഹത്തിന്റെ വിപ്ലവവീര്യത്തെ ഓർമ്മപ്പെടുത്തുന്ന ദിനമാണ് ജൻജാതിയ ഗൗരവ് ദിവസ്. മൂന്നാം ജൻജാതിയ ഗൗരവ് ദിവസ് ആഘോഷിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. 2021-ലാണ് ബിർസ മുണ്ടയുടെ ജന്മദിനം ജൻജാതിയ ഗൗരവ് ദിനമായി ആചരിക്കാൻ തീരുമാനിക്കുന്നത്.
ദ്വിദിന സന്ദർശനത്തിനെത്തുന്ന അദ്ദേഹം സംസ്ഥാനത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. വിവിധ വികസനവ പ്രവർത്തനങ്ങൾ നാടിന് സമർപ്പിക്കും. വിക്ഷിത് ഭാരത് സങ്കൽപ് യാത്രയും ഇതിനോടനുബന്ധിച്ച് നടത്തും. ശുചിത്വ സൗകര്യങ്ങൾ, അവശ്യ സാമ്പത്തിക സേവനങ്ങൾ, വൈദ്യുതി കണക്ഷനുകൾ, എൽപിജി സിലിണ്ടറിലേക്കുള്ള പ്രവേശനം, ദരിദ്രർക്കുള്ള ഭവനം, ഭക്ഷ്യസുരക്ഷ, ശരിയായ പോഷകാഹാരം, വിശ്വാസ്യത തുടങ്ങിയ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ തുടങ്ങിയ കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും യാത്ര ശ്രദ്ധ കേന്ദ്രീകരിക്കും.