ന്യൂഡൽഹി: രശ്മിക മന്ദാന ഡീപ്ഫേക്ക് വീഡിയോ വിഷയത്തിൽ ബീഹാറി യുവാവിനെ ചോദ്യം ചെയ്ത് ഡൽഹി പോലീസ്. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചിരുന്നു.
ഈ യുവാവാണ് ആദ്യം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഈ വീഡിയോ അത് പോസ്റ്റ് ചെയ്തതെന്നാണ് പോലീസ് പറയുന്നത്.ഐപിസി സെക്ഷൻ 465 (വ്യാജരേഖ ചമയ്‌ക്കൽ), 469(അഭിമാനക്ഷതം വരുത്തണം എന്ന ഉദ്ദേശത്തോടെ വ്യാജരേഖ ചമയ്‌ക്കൽ), ഐടി ആക്ടിലെ 66സി 66 ഇ എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.ഡൽഹി പോലീസിലെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂണിറ്റാണ്
അതേസമയം യുവാവ് കുറ്റം നിഷേധിച്ചിട്ടുണ്ട്.ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് ഈ വീഡിയോ കിട്ടിയെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയത്.
വിശദമായ അന്വേക്ഷണത്തിന്റെ ഭാഗമായി മെറ്റയിൽ നിന്ന് യുആർഎൽ രേഖകൾ ആവശ്യപ്പെട്ടിട്ടുള്ളതായി പോലീസ് പറഞ്ഞു .