പത്തനംതിട്ട: മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ നേതൃത്വത്തിലാണ് നട തുറന്നത്. മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. നാളെ മുതൽ തീർത്ഥാടനം ആരംഭിക്കും. പുതിയ മേൽശാന്തിമാർ നാളെ ചുമതലയേൽക്കും.
അതേസമയം പുതിയതായി തിരഞ്ഞെടുത്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ അഭിഷേക അവരോധന ചടങ്ങുകൾ ഇന്ന് നടക്കും. ഡിസംബർ 27-നാണ് മണ്ഡലമാസ പൂജ നടക്കുക. അന്ന് രാത്രി 10 മണിയ്ക്ക് നട തുറക്കും. ശേഷം ജനുവരി 15-നാണ് മകരവിളക്ക്. ജനുവരി 20-വരെ തീർത്ഥാടനം നടക്കും.
അയ്യപ്പ ഭക്തരെ സന്നിധാനത്തിലേക്ക് വരവേൽക്കാനും പൂജകൾക്കുമുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. വെർച്വൽ ബുക്കിംഗ് മുഖേന ഇക്കുറിയും തീർത്ഥാടകർക്ക് ദർശനം ഒരുക്കിയിരിക്കുന്നത്.