ഭോപ്പാൽ: മദ്ധ്യപ്രദേിൽ 230 നിയമസഭാമണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, മുൻ കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമർ, പ്രഹ്ലാദ് സിംഗ് പട്ടേൽ, ഫഗ്ഗൻ സിംഗ് കുലസ്തെ, മുൻ മുഖ്യമന്ത്രി കമൽനാഥ് ചിന്ദ്വാര എന്നിവരാണ് പോരാട്ട മുഖത്തുള്ള മുതിർന്ന നേതാക്കൾ. സംസ്ഥാനത്ത് ബിജെപി നടപ്പിലാക്കിയ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ വിജയം ഉയർത്തിക്കാട്ടിയായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണം നടന്നത്.
ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയയുൾപ്പെടെ പാർട്ടിയിലെ മൂന്ന് ലോക്സഭാ എംപിമാരായ രാകേഷ് സിംഗ്, ഗണേഷ് സിംഗ്, റിതി പഥക് എന്നിവരും മത്സരരംഗത്തുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരെ രംഗത്തിറക്കിയായിരുന്നു ബിജെപിയുടെ പ്രചാരണം.
മദ്ധ്യപ്രദേശിൽ ഇത്തവണ 2,533 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. സംസ്ഥാനത്ത് ആകെ 64,626 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ ഏഴ് മണിയ്‌ക്ക് ആരഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറ് മണി വരെ തുടരും. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ നടക്കുക.