ആളുകൾക്ക് വാഹനങ്ങളോടുള്ള കമ്പം പല രീതിയിലാണ് പ്രകടമാക്കാറുള്ളത്. തങ്ങൾക്ക് ഇഷ്ടപ്പെട്ട വാഹനങ്ങളുടെ മാതൃക സ്വയം ഉണ്ടാക്കുന്നതിനായി പരീക്ഷണങ്ങൾ നടത്തുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ വ്യത്യസ്തമായൊരു വാഹനനിർമ്മാണമാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. വിയറ്റ്‌നാമിൽ നിന്നുള്ള ഒരു മരപ്പണിക്കാരൻ അദ്ദേഹത്തിന്റെ വാഹനക്കമ്പം പ്രകടിപ്പിക്കുന്നത് മരത്തടി കൊണ്ടുള്ള വാഹനങ്ങൾ നിർമ്മിച്ച് കൊണ്ടാണ്. അദ്ദേഹം ഏറ്റവും പുതിയതായി നിർമ്മിച്ച ടെസ്‌ല സൈബർട്രക്കിന്റെ വർക്കിംഗ് മോഡലാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുന്നത്. എൻഡി-വുഡ് ആർട്ട് എന്ന യൂട്യൂബ് ചാനലിലാണ് ഈ കാറിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. അതിനോടൊപ്പം ടെസ്‌ല സിഇഒ ഇലോൺ മസ്‌കിന് ഒരു കുറിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.
‘ ഞാൻ ഒരു കണ്ടന്റ് ക്രിയേറ്ററും തടികൊണ്ട് വാഹനങ്ങൾ നിർമ്മിക്കുവാൻ ഇഷ്ടമുള്ളയാളുമാണ്. അതുപോലെ ടെസ്‌ല വാഹനങ്ങളോട് ആരാധനയും എനിക്കുണ്ട്. കുറഞ്ഞ വർഷം കൊണ്ട് നിരവധി തടി കൊണ്ടുള്ള കാറുകൾ ഞാൻ നിർമ്മിച്ചു. എന്നാൽ ഇന്ന് എന്നെ വളരെ ഏറെ ആകർഷിച്ച സൈബർട്രക്കിന്റെ തടികൊണ്ടുള്ള പകർപ്പ് അവതരിപ്പിക്കുകയാണ്. എന്റെ പ്രേഷകരായ നിരവധി പേർ ഈ വാഹനം ഇഷ്ടപ്പെടുന്നവരും വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരുമാകും. സൈബർട്രക്ക് നിർമ്മിക്കുന്നതിൽ ടെസ്‌ല എത്രത്തോളം വെല്ലുവിളികൾ നേരിട്ടുണ്ടെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളു. നിങ്ങളുടെ കാഴ്ചപ്പാടുകളിലും കഴിവുകളിലും ഞാൻ വിശ്വാസം നിലനിർത്തുന്നുണ്ട്. ഈ അസാധാരണ വാഹനം വിജയകരമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്’. അദ്ദേഹം ഇലോൺ മസ്‌കിനായി കുറിച്ചു.
The CyberTruck video I posted on Tiktok attracted 50 million views after 4 days ❤️ pic.twitter.com/enwHVS3gJt
— ND-WoodArt (@NDWoodArt) November 3, 2023
“>
തന്റെ സന്ദേശം ഇലോൺ മസ്‌കിനും ടെസ്‌ലക്കും എത്തിക്കാൻ സഹായിക്കണണമെന്ന് അഭ്യർത്ഥിച്ച് കൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്. എക്‌സിൽ ഇലോൺ മസ്‌കിനായി പങ്കുവെച്ച ചിത്രങ്ങൾക്ക് മസ്‌ക് മറുപടിയും നൽകിയിരുന്നു. ‘ഇത് തികച്ചും അഭിനന്ദം അർഹിക്കുന്നു’ എന്നാണ് മസ്‌ക് കുറിച്ചത്.
യൂട്യൂബിൽ വന്ന വീഡിയോയിൽ വാഹന നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങളും കാണിക്കുന്നുണ്ട്. സൈബർട്രക്ക് നിർമ്മിക്കുന്നതിനായി സ്റ്റിയറിഗ് മുതൽ വാഹനത്തിന് ഉള്ളിലെ സീറ്റുകൾ ഉൾപ്പെടെയുള്ള എല്ലാ ഘടകങ്ങളും തടി കൊണ്ട് നിർമ്മിച്ചു. ബാക്കിയുള്ള മെറ്റൽ ഫ്രെയിംസും ഇലക്ട്രിക് മോട്ടോറുകളും മരകഷ്ണങ്ങൾ ഉപയോഗിച്ചുള്ള സ്ലാബ് കൊണ്ട് മറച്ചു. സൈബർട്രക്കിൽ ഉപയോഗിച്ച ലൈറ്റുകൾ തന്നെ ഇതിലും ഉൾപ്പെടുത്തി. കൂടാതെ വാഹനത്തിന്റെ സൈഡ് പാനലിലിൽ എക്‌സിന്റെ ലോഗോയും നൽകി. ഒരു മാസം മുന്നേ യൂട്യൂബിൽ പങ്കുവെച്ച വീഡിയോക്ക് 9 ലക്ഷത്തിലധികം കാഴ്ചക്കാരും 14,000 ലൈക്കുകളും ലഭിച്ചിട്ടുണ്ട്.