ലോക ക്രിക്കറ്റ് വേദികളിൽ ഭാരതത്തെ മുന്നോട്ടു നയിക്കുന്നതിൽ ബിസിസിഐ യുടെ പങ്ക് സുപ്രധാനമാണ്. ബിസിസിഐയുടെ ആവിർഭാവത്തിനും അതിന്റെ ചരിത്രത്തിനും സ്വതന്തഭാരതത്തെക്കാൾ കൂടുതൽ പഴക്കമുണ്ട്. ലോകക്കപ്പ് ഫൈനലിൽ ഇന്ത്യ വീണ്ടും ഏറ്റുമുട്ടുമ്പോൾ തീർച്ചയായും പാട്യാലയിലെ ഭൂപേന്ദർ സിംഗിനെയും രഞ്ജിത് ട്രോഫിയെയും കുറിച്ചറിണം.
ഇംഗ്ലീഷുകാരുടെ കായിക വിനോദമായ ക്രിക്കറ്റിന് ഭാരത മണ്ണിൽ വളർത്തിയെടുത്തതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് പട്ട്യയാലയിലെ രാജാവായ ഭൂപേന്ദർ സിംഗ്. ബിസിസിഐയുടെ ആവിർഭാവത്തിലും ഇദ്ദേഹം സുപ്രധാന പങ്കാണ് വഹിച്ചത്. ബ്രിട്ടീഷ് വ്യവസായിയായ ഗ്രാൻഡ് ഗോവനുമായി ഭൂപേന്ദർ സിംഗ് നടത്തിയ ചരിത്രപരമായ ചർച്ചയ്‌ക്കു ശേഷമാണ് ബിസിസിഐ യുടെ ഉത്ഭവം. തുടർന്ന് ഗ്രാൻഡ് ഗോവൻ ആദ്യ പ്രസിഡന്റും ആന്റണി മെല്ലൊ സെക്രട്ടറിയുമായി ബിസിസിഐ രൂപീകരിച്ചു.
രൂപീകരണ ശേഷവും സാമ്പത്തിക ക്ലേശം ബിസിസിഐയെ അലട്ടിയിരുന്നു. അന്ന് പണത്തിന്റെ ദൗർലഭ്യം കാരണം രാജ്യത്തിനകത്ത് ടൂർണമെന്റ് നടത്തുവാൻ കൈത്താങ്ങായത് രാജാവായിരുന്നു. അങ്ങനെയാണ് നവാനഗറിലെ നാടുവാഴിയായിരുന്ന രാജ്കുമാർ രഞ്ജിത് സിങ്ങിന്റെ നാമധേയത്തിൽ ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരമായ രഞ്ജിട്രോഫി നിലവിൽ വന്നത്. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിനും, ആസ്ത്രേല്യയിലെ പ്യുറാ കപ്പിനും സമാനമായാണ് ഇതിന്റെ മത്സര ഘടന. 1934- 35 കാലഘട്ടത്തിലാണ് ആദ്യ രഞ്ജി ട്രോഫി സീസൺ നടക്കുന്നത്.
മഹാരാജാവ് ഭൂപേന്ദ്ര സിംഗ് മികച്ച ഭരണാധികാരി എന്നതിലപ്പുറം മികച്ച ക്രിക്കറ്റ് കളിക്കാരൻ കൂടിയായിരുന്നു . ഇന്ത്യയെ ഒരു മികച്ച ക്രിക്കറ്റ് കളിക്കുന്ന രാജ്യമാക്കി വളർത്തിയെടുക്കുന്നതിന് തന്റെ ഊർജ്ജവും സമയവും പണവും രാജാവ് ചെലവഴിച്ചു. രാജാവിന്റെ കായിക താൽപര്യങ്ങൾ ക്രിക്കറ്റിൽ മാത്രം ഒതുങ്ങിയിരുന്നില്ല. 1934-ലെ പാരീസ് ഒളിമ്പിക്സിൽ പട്യാലയിൽ നിന്നുള്ള ലോങ്ങ് ജമ്പർ ദിലീപ് സിംഗിനെ സ്പോൺസർ ചെയ്തതും ഇദ്ദേഹമായിരുന്നു.















