നേതാക്കളുടെ പ്രസംഗങ്ങൾക്കിടയിൽ നാക്കുപിഴയും അബദ്ധങ്ങളും കടന്നുവരുന്നത് പതിവാണ്. ഇവ പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയും ആകാറുണ്ട്. കോൺഗ്രസ് നേതാവ് രാഹുലാണ് ഇത്തരം നാക്കുപിഴയിലും അമളി പിണയലിലും മുന്നിൽ നിൽക്കുന്നത്. സീരിയസായി വന്ന് മൈക്കിന് മുന്നിൽ അബദ്ധങ്ങൾ വിളമ്പുന്നത് വയനാട് എംപിയുടെ പതിവാണ്. ‘ആലു സോന’ പരാമർശം മുതൽ ‘കൊക്കാകോള’ പ്രസംഗം വരെ ഈ പട്ടിക നീണ്ടുനിൽക്കുന്നു. എന്നാൽ ഇത്തവണ നാക്കുപിഴ പറ്റിയിരിക്കുന്നത് മല്ലികാർജ്ജുൻ ഖാർഗെയ്‌ക്കാണ്. തങ്ങളുടെ പരമോന്നത നേതാവിനെ പ്രസംഗത്തിൽ യശശ്ശരീരനാക്കിയിരിക്കുകയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ.
രാജസ്ഥാനിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം. നെഹ്‌റു കുടുംബത്തിനെ പുകഴ്‌ത്തി പുകഴ്‌ത്തി വരുന്നതിനിടെയാണ് ഖാർഗെയ്‌ക്ക് നാക്കുപിഴ പറ്റിയത്. രാജ്യത്തിനായി ജീവിക്കുന്ന കുടുംബമാണ് നെഹ്‌റു കുടുംബമെന്നും ‘രാഹുൽ ഗാന്ധി രാജ്യത്തിനായി മരിച്ച വ്യക്തിയാണെന്നും അദ്ദേഹം പ്രസംഗിച്ചു. എന്നാൽ വേദിയിലുണ്ടായിരുന്നവർ അബദ്ധം ചൂണ്ടിക്കാട്ടിയതോടെ അദ്ദേഹം വാക്കുകൾ തിരുത്തി. താൻ രാജീവ് ഗാന്ധിയെയാണ് ഉദ്ദേശിച്ചതെന്നും അബദ്ധം പറ്റിയതിന് ക്ഷമചോദിക്കുന്നതായും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
എന്നാൽ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ നലിയ രീതിയിൽ പ്രചരിച്ചു. പിന്നാലെ വൻ ട്രോളുകളാണ് കോൺഗ്രസ് അദ്ധ്യക്ഷന് നേരിടേണ്ടി വന്നത്. ‘ഇത് എപ്പോഴാണ് സംഭവിച്ചത്’ എന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് ബിജെപിയുടെ പരിഹാസം.
ये कब हुआ? pic.twitter.com/OCCR65Q1qc
— BJP (@BJP4India) November 20, 2023