കോട്ടയം: കേരളത്തിൽ ഭീകരവാദം വർദ്ധിക്കുകയാണെന്ന് ജനപക്ഷം നേതാവും മുൻ പൂഞ്ഞാർ എംഎൽഎയുമായ പി.സി ജോർജ്. കേരളത്തിൽ തീവ്രവാദത്തിന്റെ സ്ലീപ്പിംഗ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും തന്റെ നാടായ ഈരാറ്റുപേട്ടയിൽ ഭീകരവാദം ശക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പിണറായി വിജയൻ ഭരിക്കുന്നതിനാൽ മുസ്ലീം തീവ്രവാദികൾക്ക് ആരെയും ഭയമില്ലെന്നും ഹമാസ് ഭീകരതയ്‌ക്കെതിരെ തിരുവല്ലയിൽ നടന്ന കൂട്ടായ്മയിൽ പി.സി ജോർജ് വ്യക്തമാക്കി.
‘കേരളത്തിൽ നൂറിൽ കൂടുതൽ സ്ലീപ്പിംഗ് പോയിന്റുകളുണ്ട്. ഇത് പറഞ്ഞത് പി.സി ജോർജോ ബിജെപിയുടെ നോതാക്കളോ ബിഷപ്പുമാരോ അല്ല. കേരളത്തിന്റെ ഡിജിപി ആയി സേവനമനുഷ്ഠിച്ച ലോക് നാഥ് ബെഹ്റയാണ്. തീവ്രവാദ സ്വഭാവമുള്ള നൂറിൽ കൂടുതൽ പോയിന്റുകൾ. കോട്ടയം എസ്പിയുടെ റിപ്പോർട്ട് ശ്രദ്ധിക്കണം. ഞാൻ ജനിച്ചു വളർന്ന ഈരാറ്റുപേട്ടയിൽ നാൽപ്പതിനായിരമാണ് ജനസംഖ്യ. അതിൽ, മുപ്പത്തിയെണ്ണായിരത്തി അഞ്ഞൂറും മുസ്ലീമാണ്. കോട്ടയം എസ്പി കൃത്യമായി റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. ഈരാറ്റുപേട്ടയിലെ പോലീസ്റ്റ് സ്റ്റേഷനിരിക്കുന്ന സ്ഥലം പരിപൂർണമായി നിശ്ചയിക്കപ്പെടണം, എൻഐഎയുടെ സംവിധാനം വേണം എന്നാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്’.
‘എട്ട് എണ്ണത്തെയാണ് ഈരാറ്റുപേട്ടയിൽ നിന്നും എൻഐഎ കൊണ്ടുപോയത്. എന്റെ വീട്ടിലേയ്‌ക്ക് ഇടയ്‌ക്ക് പ്രകടനം നടത്തുമായിരുന്നു. ഇപ്പോൾ നിർത്തി അത്. ഭീകരവാദം ഇങ്ങനെ വളർന്നാൽ എവിടെ പോയി നിൽക്കും. ഇപ്പോൾ ഇതാണ് നിലയെങ്കിൽ വരും നാളിൽ എങ്ങനെയായിരിക്കും. അപകടമായ നിലയിലാണ് സ്ഥിതി. മുസ്ലീങ്ങൾക്കെതിരെയല്ല ഈ പറയുന്നത്, ഭീകരതയ്‌ക്കെതിരെയാണ്. ഭീകരമായ നിലയിലേയ്‌ക്ക് കേരളാ രാഷ്‌ട്രീയം മാറി കഴിഞ്ഞു. പിണറായി വിജയൻ ഭരിക്കുന്ന നാട്ടിൽ, ചോദ്യം ചെയ്യാൻ കോൺഗ്രസുകാർ ഇല്ലാത്ത നാട്ടിൽ ഹമാസ് ഭീകരരെ പിന്തുണയ്‌ക്കും’- പി.സി ജോർജ് പറഞ്ഞു.