പത്തനംതിട്ട: കേരള സർവ്വകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ മറവിൽ എബിവിപി പ്രവർത്തകരെ നേരെ അക്രമം അഴിച്ചുവിട്ട് എസ്എഫ്ഐ. എബിവിപിയുടെ ചെയർമാൻ സ്ഥാനാർത്ഥി ആദർശന് നേരെ അതിക്രൂരമായ ആക്രമണമാണ് നടന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആദർശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥാനാർത്ഥി വിദ്യാർഥിനികൾക്കും പരിക്കേറ്റു
പുറത്തുനിന്ന് എത്തിയ എസ്എഫ്ഐ സിപിഎം സിഐടിയു പ്രവർത്തകരാണ് അക്രമം നടത്തിയത്. എബിവിപി പ്രവർത്തകർക്ക് നേരെ ഇവർ കല്ലുകളും ഇഷ്ടികയും വലിച്ചെറിഞ്ഞാണ് അക്രമം അരംഭിച്ചത്. പ്രകോപനം ഇല്ലാതെയുള്ള ആക്രമണമയിരുന്നു എസ്എഫ്ഐയുടേത്. എസ്എഫ്ഐയുടെ ആക്രമണത്തിൽ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ആക്രമത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് എബിവിപി പന്തളം നഗരത്തിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചു.