ശ്രീനഗർ: പൂഞ്ച് ഭീകരാക്രമണത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പാക് ഭീകരൻ ഹബീബുള്ള മാലിക് എന്ന സാജിദ് ഭട്ട് പരിശീലിപ്പിച്ച ലഷ്കർ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു.
സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ വ്യോമസേന സൈനികൻ കോർപ്പറൽ വിക്കി പഹാഡെയാണ് വീരമൃത്യു വരിച്ചത്. സിഎഎസ് എയർ ചീഫ് മാർഷൽ വിആർ ചൗധരിയും ഇന്ത്യൻ വ്യോമസേനയിലെ ഉദ്യോഗസ്ഥരും അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി.
The CAS Air Chief Marshal VR Chaudhari & all personnel of Indian Air Force salute the braveheart Corporal Vikky Pahade, who made the supreme sacrifice in Poonch Sector, in the service of the nation.
Our deepest condolences to the bereaved family. We stand firmly by your side in… pic.twitter.com/xlFmbqZyix— Indian Air Force (@IAF_MCC) May 5, 2024
ജരാൻവാലിയിലെ വ്യോമസേന സ്റ്റേഷനിൽ നിന്ന് തിരികെ വരും വഴി സുരാൻകോട്ടത്തിൽ വച്ചാണ് ഭീകരർ വെടിയുതിർത്തത്. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. പ്രദേശത്ത് ഏകദേശം 17 ഭീകരർ തമ്പടിച്ചിരിക്കുന്നതായാണ് വിവരം. ഇവരെല്ലാം സജിദ് ജെട്ട് സംഘത്തിൽ ഉൾപ്പെട്ടവരാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ ഭീകകർ വനത്തിലൂടെ കടന്നു കളഞ്ഞെന്നാണ് വിവരം. ഇവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷവും ഇതേ പ്രദേശത്തുണ്ടായ ഭീകരാക്രമണത്തിന് പിന്നിലും ഇതേ സംഘമാണെന്നും സുരക്ഷാ സേന സംശയിക്കുന്നുണ്ട്.