ലക്നൗ : ആരാധനലയങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിപ്പിച്ച ഉച്ചഭാഷിണികൾ നീക്കം ചെയ്ത് യുപി പോലീസ് . ഇതിനായി പോലീസ് പ്രത്യേക ക്യാമ്പയിനും ആരംഭിച്ചു.
ഈ ക്യാമ്പയിന് കീഴിൽ, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മാനദണ്ഡങ്ങൾക്കനുസൃതമായി ഉച്ചഭാഷിണി സ്ഥാപിക്കാത്ത സ്ഥാപനങ്ങൾ കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ മുതൽ ആരംഭിച്ച ഈ ക്യാമ്പെയ്‌നിന് കീഴിൽ, ഇതുവരെ നൂറുകണക്കിന് ഉച്ചഭാഷിണികൾ നീക്കം ചെയ്തിട്ടുണ്ട്.
ലക്നൗവിലെ തകിയ വാലി മസ്ജിദ് ഉൾപ്പെടെയുള്ള പല മസ്ജിദുകളിലും സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണികൾ നീക്കം ചെയ്തു . കാൺപൂർ, ഹമീർപൂർ ഉൾപ്പെടെയുള്ള മറ്റ് ജില്ലകളിലെ ചില മസ്ജിദുകൾക്ക് ഉച്ചഭാഷിണികളുടെ ശബ്ദം കുറയ്‌ക്കണമെന്ന് വ്യക്തമായി നിർദേശം നൽകി. അയോദ്ധ്യ, ചിത്രകൂട് തുടങ്ങിയ ജില്ലകളിലെ എല്ലാ മസ്ജിദുകളിലും മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഉച്ചഭാഷിണികൾ വച്ചിരുന്നത് . പോലീസിനൊപ്പം മജിസ്‌ട്രേറ്റ് തല ഉദ്യോഗസ്ഥരും ക്യാമ്പയിനിൽ പങ്കെടുത്തു .
ഔറയ്യ ജില്ലയിലെ 4 മസ്ജിദുകളിൽ നിന്നും, രണ്ട് ക്ഷേത്രങ്ങളിൽ നിന്നും മൈക്കുകൾ നീക്കം ചെയ്തു.കനൗജ് ജില്ലയിലെ 20 പള്ളികളിൽ സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണികളുടെ എണ്ണം കുറയ്‌ക്കാനും നിർദേശം നൽകി.