സൈബർ തട്ടിപ്പുകൾ തടയിനായി യുപിഐ ഐഡികൾ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് അവബോധം നൽകാനായി കേന്ദ്രം.
ധനകാര്യമന്ത്രാലയവും ഐടി മന്ത്രാലയവും ടെലികോെം റെഗുലേറ്ററി അതോറിറ്റിയും സൈബർ തട്ടിപ്പിനെതിരെ സംയുക്ത പരിശ്രമത്തിനാണ് ഒരുങ്ങുന്നത്.ചൊവ്വാഴ്ച പൊതുമേഖലാ ബാങ്കുകളും റിസർവ്വ് ബാങ്ക് ഉദ്യോഗസ്ഥർക്കും ധനമന്ത്രാലയവും തമ്മിൽ കൂടിക്കാഴ്ച നടത്തും. നിലവിലെ സുരക്ഷാ സംവിധാങ്ങളെ കുറിച്ചുള്ള അവലോകനം നടത്തും കൂടുതൽ മെച്ചപ്പെട്ട സംവിധാനങ്ങൾ ഒരുക്കാനാണ് ശ്രമം.
നവംബർ രണ്ടാം വാരം യുസിഒ ബാങ്ക് നേരിട്ട വൻ ഡിജിറ്റൽ തട്ടിപ്പിന് പിന്നാലയാണ് നീക്കം. 820 കോടി രൂപയോളമാണ് സാങ്കേതിക പ്രശ്നം കാരണം തെറ്റായി കൈമാറ്റം ചെയ്തത്. അതിൽ 649 കോടി രൂപയോളം തിരിച്ചു പിടിക്കാൻ ബാങ്കിനു കഴിഞ്ഞു.സൈബർ തട്ടിപ്പുകളെ കുറിച്ച് ജനങ്ങൾക്ക് അവബോധം നൽകണം എന്നും അനാവശ്യമായി ലഭിക്കുന്ന ഫോൺ ഫോൺ കോളുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും ധനമന്ത്രി നിർമ്മലാ സീതാരാൻ പറഞ്ഞു.