റായ്പൂർ: ടി-20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് ടോസ്. ടോസ് നേടീയ ഓസീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ടോസ് നേടിയ ശേഷം ഓസീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുന്നത്.
തുടർച്ചയായ രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യയെ കഴിഞ്ഞ മത്സരത്തിൽ ഓസ്‌ട്രേലിയ തോൽപ്പിച്ചിരുന്നു. ഇന്ന് ജയിച്ച് പരമ്പര നേടാനാണ് സൂര്യ കുമാറും സംഘവും ഇറങ്ങുന്നത്. പ്രസിദ്ധ് കൃഷ്ണയ്‌ക്ക് പകരം മുകേഷ് കുമാറും അർഷ്ദീപ് സിംഗിന് പകരം ദീപക് ചാഹറും തിലക് വർമ്മയ്‌ക്ക് പകരം ശ്രേയസ് അയ്യരും ഇഷാൻ കിഷന് പകരം ജിതേഷ് ശർമ്മയും ഇന്ത്യൻ ടീമിലെത്തി. പക്ഷേ പരമ്പര നഷ്ടമാകാതിരിക്കാൻ മാത്യു വെയ്ഡിനും സംഘത്തിനും ഇത് ജീവൻ മരണ പോരാട്ടമാണ്.
റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് സ്റ്റേഡിയത്തിൽ രാത്രി 7 മണിയ്‌ക്കാണ് മത്സരം. റായ്പൂർ സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്‌ട്ര ടി-20 മത്സരമാണിത്. മത്സരം സ്‌പോർട്‌സ് 18 ചാനലിലും ജിയോ സിനിമയിലും തത്സമയം കാണാം.
ഇന്ത്യ നാല് ഓവർ പിന്നിടുമ്പോൾ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 30 റൺസെന്ന നിലയിലാണ്. ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും ഋതുരാജ് ഗെയ്ക്വാദുമാണ് ക്രീസിൽ.