32-കാരൻ ഹാർദിക് വർമയും 21-കാരി ഗബ്രിയേല ദുഡയും കഴിഞ്ഞ മൂന്ന് വർഷത്തോളമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ നവംബർ 29-നാണ് ഉത്തർപ്രദേശ് സ്വദേശിയായ ഹാർദിക് വർമ ഡച്ച് സ്വദേശിയായ ഗബ്രിയേലയയുടെ കഴുത്തിൽ മിന്നുകെട്ടി. പൂർണമായും ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹം. ഭാരതീയ ആചാര പ്രകാരം വിവാഹം കഴിച്ചതിന്റെ സന്തോഷത്തിലാണ് വർമ. വ്യത്യസ്തമായ രീതിയിൽ വിവാഹം ചെയ്തതിന്റെ ആഹ്ലാദത്തിലാണ് നെതർലൻഡുകാരിയായ ദുഡയും.
ഫത്തേപൂരിലെ ഗ്രമത്തിൽ താമസിച്ചിരുന്നു ഹാർദിക് ജോലി ആവശ്യങ്ങൾക്കായാണ് നെതർലൻഡിലെത്തിയത്. ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ലഭിച്ചു, അവിടെ അദ്ദേഹം തന്റെ സഹപ്രവർത്തകനായ ഗബ്രിയേലയെ കണ്ടുമുട്ടി. സൗഹൃദം പെട്ടെന്ന് തന്നെ പ്രണയത്തിലേക്ക് വഴുതി വീണു. മൂന്ന് വർഷത്തിനിപ്പുറം ഇരുവരും ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഹാർദിക്ക് മാതാപിതാക്കളോട് കാര്യം അവതരിപ്പിച്ചു. അവരും സമ്മതം മൂളിയതോടെ ഹാർദിക് ഗബ്രിയേലയ്‌ക്കൊപ്പം പറന്നു.
ഇന്ത്യൻ മണ്ണിലെത്തിയ ഇരുവരെയും കുടുംബം ഇരുകൈയും നീട്ടി സ്വീകരിച്ചു. ഹൈന്ദവ ആചാരപ്രകാരം ഫത്തേപൂരിലെ തറവാട്ടുവീട്ടിൽ ആഘോഷങ്ങൾ ഗംഭീരമായി നടത്തി. ഗ്രാമവാസികളുടെയും കുടുംബാംഗങ്ങളുടെയും ആശീർവാദത്തോടെ ഹാർദിക് ഗബ്രിയേലിനെ താലി ചാർത്തി. നാളെ ഇരുവരും ഗുജറാത്തിലെ ഗാന്ധിനഗറിലെ വസതിയിലേക്ക് പോകുമെന്ന് ഹാർദിക് അറിയിച്ചു. ഡിസംബർ 11-ന് ഗാന്ധിനഗറിൽ റിസപ്ഷൻ നടത്തുമെന്നും ഇന്ത്യയിലെ ആഘോഷങ്ങൾക്ക് ശേഷം ഡിസംബർ 25-ന് നെതർലാൻഡിലേക്ക് മടങ്ങുമെന്നും അവിടെ ക്രിസ്ത്യൻ ആചാരപ്രകാരം വിവാഹ ചടങ്ങുകൾ നടത്തുമെന്നും ഹാർദിക് പറഞ്ഞു.