മനുഷ്യന്റെ പരിണാമത്തെ കുറിച്ചുള്ള തത്വങ്ങളും ശാസ്ത്ര കണ്ടെത്തലുകളും ഇന്നും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ആദ്യകാല മനുഷ്യർ കായ്കനികൾ ഭക്ഷിച്ചിരുന്നുവെന്നും ചെറു മൃഗങ്ങളെയും സസ്തിനികളെയും വേട്ടയാടിയിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതിനെ സാധൂകരിക്കാൻ കഴിയും വിധത്തിലുള്ള തത്വങ്ങളും ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്.
മനുഷ്യരുടെ ആദ്യകാല ഭക്ഷണക്രമത്തെ കുറിച്ചുള്ള പഴയ അനുമാനങ്ങളാണ് ഇവ. ഇവയെ വെല്ലുവിളിക്കും വിധത്തിലുള്ള കണ്ടെത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. 40,000 വർഷങ്ങൾക്ക് മുൻപ് ആധുനിക മനുഷ്യർ വലിയ മൃഗങ്ങളെ വേട്ടയാടി കഴിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ബീവറുകളെയാണ് ഇവർ അധികവും ആഹാരമാക്കിയിരുന്നതെന്നാണ് പറയുന്നത്.
ജോഹന്നാസ് ഗുട്ടൻബർഗ് യൂണിവേഴ്സിറ്റി മെയിൻസ് (JGU), ലെയ്ബ്നിസ് സെൻട്രം ഫർ ആർക്കിയോളജി (LEIZA), ലൈഡൻ യൂണിവേഴ്സിറ്റി എന്നീ സർവകലാശാലകൾ സംയുക്തായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. അന്നേ കാലത്ത് മനുഷ്യന് വേട്ടയാടാൻ മാത്രമാണ് അറിവുണ്ടായിരുന്നുള്ളൂവെന്ന ധാരണ മാറി മറിയുന്ന തരത്തിലുള്ള പഠനമാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യകാല ജൈവ വൈവിധ്യത്തിലേക്ക് കൂടി വെളിച്ചം വീശുന്നതാണ് പുതിയ പഠനം.
ജർമ്മനിയിലെ ബിൽസിംഗ്‌സ്‌ലെബെനിലെ 4,00,000 വർഷം പഴക്കമുള്ള ഹോമിനിൻ സൈറ്റിൽ നിന്ന് കണ്ടെത്തിയ 94 ബീവറുകളുടെ അസ്ഥികൾ പഠന വിധേയമാക്കിയതിന് പിന്നാലെയാണ് ആദ്യകാല മനുഷ്യർ വ്യാപകമായി ബീവറുകളെ ഭക്ഷിച്ചിരുന്നുവെന്ന് കണ്ടെത്തനായത്. സംസ്കരിച്ച നിലയിലായിരുന്നു ബീവറുകളുടെ അസ്ഥികൾ കണ്ടെത്തിയത്. ആദിമ മനുഷ്യൻ നീർനായകളെ കൊന്ന് തിന്നതിന് ശേഷം സംസ്കരിച്ചതാകാമെന്നാണ് നിഗമനം.
ഭൂമിശാസ്ത്രപരമായ സ്ഥാനം, കാലാവസ്ഥ, ലഭ്യമായ വിഭവങ്ങൾ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് ആദിമ മനുഷ്യന്റെ ഭക്ഷണക്രമത്തിലും മാറ്റം സംഭവിച്ചിട്ടുണ്ടെന്നത് ശ്രദ്ധയേമാണ്. കാലക്രമേണ, മനുഷ്യൻ കൃഷി വികസിപ്പിച്ചപ്പോൾ വളർത്തുമൃഗങ്ങളും മൃഗങ്ങളും ഉൾപ്പെടുന്ന കൂടുതൽ വൈവിധ്യമാർന്ന ഭക്ഷണക്രമത്തിലേക്ക് മാറി. അന്നും ബീവറുകൾ ഭൂമുഖത്ത് ഉണ്ടായിരുന്നുവെന്ന നിർണായക കണ്ടെത്തലിലേക്ക് കൂടിയാണ് ഗവേഷകർ നീങ്ങുന്നത്.















