രാംലല്ലയുടെ പ്രതിഷ്ഠാ മഹോത്സവത്തിന് മണ്ണും മനസും ഒരുങ്ങി കഴിഞ്ഞു. പതിറ്റാണ്ടുകൾക്ക് ശേഷം രാമക്ഷേത്രം യാഥാർത്ഥ്യമാകുമ്പോൾ ലക്ഷക്കണക്കിന് ജനങ്ങളാവും പങ്കാളിയാവുക. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്ക് പുറമേ 6,000-ത്തിലധികം പേരാകും പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിക്കുക.
പ്രതിഷ്ഠാ ചടങ്ങിനുള്ള 6,000 ക്ഷണ കാർഡുകൾ രാജ്യത്തുടനീളമുള്ള ക്ഷണിതാക്കൾക്ക് അയച്ചതായി ശ്രീരാമ തീർത്ഥ ട്രസ്റ്റ് അറിയിച്ചു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വൻ ആഘോഷപരിപാടികൾക്കാണ് ഉത്തർപ്രദേശ് സർക്കാർ പദ്ധതിയിടുന്നത്. അന്നേ ദിവസം പ്രശസ്തമായ ക്ഷേത്രങ്ങളിൽ രാമചരിത മാനസത്തിന്റെയും ഹനുമാൻ ചാലിസയുടെയും പാരായണം നടത്തും. ജനുവരി 14 മുതൽ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള ചടങ്ങുകൾ ആരംഭിക്കുമെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്.