ലക്നൗ: ഗുണ്ടാതലവൻ അതിഖ് അഹമ്മദിന്റെ സഹോദരൻ അഷ്‌റഫിന്റെ ഭാര്യ സൈനബയുടെ സഹോദരങ്ങൾ 100 കോടിയിലധികം വിലമതിക്കുന്ന വഖഫ് ഭൂമി കൈയേറി. സൈനബയുടെ സഹോദരങ്ങൾ ഭൂമി മറച്ച വിറ്റതായാണ് വിവരം. അഷ്‌റഫിന്റെ ഭാര്യ സൈനബ ഫാത്തിമ, ഭാര്യാസഹോദരൻമാരായ സദ്ദാം, സെയ്ദ്, സിൽവി, നയീം, താരിഖ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊതുപ്രവർത്തകനായ മബൂദ് അഹമ്മദ് വഖഫ് ബോർഡിൽ ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.
തട്ടിയെടുത്ത വഖഫ് ഭൂമിയുടെ മതിപ്പ് വില 100 കോടിയിലധികം വരുമെന്നാണ് വിവരം. അഷ്‌റഫ് ഈ ഭൂമിയിൽ കൊട്ടാര സമാനമായ വീട് നിർമ്മിക്കുന്നുണ്ടെന്നും പറയപ്പെടുന്നു. നിലവിൽ ഈ വിഷയം അന്വേഷണത്തിലാണ്. മബൂദ് അഹമ്മദ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പരാതി നൽകിയിട്ടുണ്ട്.
.കൊല്ലപ്പെട്ട അതിഖ് അഹമ്മദ്, ഇളയ സഹോദരൻ ഖാലിദ് അസിം എന്ന അഷ്‌റഫ്, അഷ്‌റഫിന്റെ ഭാര്യ സൈനബ് ഫാത്തിമയുടെ സഹോദരങ്ങളായ സദ്ദാം, സെയ്ദ്, താരിഖ് എന്നിവർ അക്ബർപൂർ സല്ലാഹ്പൂർ ജിടി റോഡിനോട് ചേർന്നുള്ള സുന്നി വഖഫ് ബോർഡിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ഭൂമി പിടിച്ചെടുത്തതായി മബൂദ് അഹമ്മദ് പരാതിയിൽ പറഞ്ഞു. കമ്മീഷണർ വിജയ് വിശ്വാസ് പന്തിന്റെ നിർദ്ദേശത്തെ തുടർന്ന് അന്വേഷണ സംഘം രൂപീകരിച്ചു. പരാതിക്കാരനായ മബൂദ് അഹമ്മദിന്റെ ആരോപണം സത്യമാണെന്ന് സബ്കളക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി.
നവാബ് സയ്യിദ് മുഹമ്മദ് ഈസയുടെ മകൻ വഖഫിന് ദാനം ചെയ്തത ഭൂമിയാണ് ഇവർ തട്ടിടെയുത്തതെന്ന് മബൂദ് അഹമ്മദ് പറയുന്നു. തുടർന്ന് ഭൂമിയുടെ സംരക്ഷണത്തിനായി വഖഫ് ബോർഡ് ട്രസിറ്റിയെ നിയമിച്ചു. ക്യാൻസർ ബാധിതനായതിനാൽ ചികിത്സയ്‌ക്കായി ട്രസ്റ്റി അമേരിക്കയിൽ പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മാഫിയ ഭൂമി കൈക്കലാക്കി വിവരം അറിഞ്ഞത്.