ടെൽഅവീവ്: വ്യാജ മനുഷ്യാവകാശം ഉന്നയിക്കുന്നവരെ രൂക്ഷമായി വിമർശിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎൻ അടക്കമുള്ള സംഘടനകൾ ഉസ്രായേലിന്റെ പ്രത്യാക്രമണത്തെ വിമർശിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ മറുപടി. പ്രതിരോധ മന്ത്രി യോവ് ഗാലന്റിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് നെതന്യാഹുവിന്റെ വാക്കുകൾ.
ഇസ്രായേലി സ്ത്രീകളെ ബലാത്സംഗം ചെയ്യുമ്പോഴും അവർക്ക് നേരെ ലൈംഗിക അതിക്രമങ്ങൾ നടക്കുമ്പോഴും നിങ്ങൾ എവിടെയായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എല്ലാ ലോകനേതാക്കളും ഈ ക്രൂരതയ്‌ക്കെതിരെ സംസാരിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കളോട് തനിക്കൊന്നേ പറയോനൊള്ളൂ. ഇതിനുള്ള ഏക മാർഗം ഹമാസിനെ അടിച്ചമർത്തുക എന്നതാണ്. അതിന് അവരെ സമ്മർദ്ദം ചെലുത്തുകയാണ് വേണ്ടത്. യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ ഇസ്രായോലിനൊപ്പം ഉറച്ചു നിൽക്കണം. ഇസ്രായേൽ സ്ത്രീകൾക്കെതിരെ നടത്തുന്ന ബലാത്സംഗങ്ങളെയും മറ്റ് അതിക്രമങ്ങളെയും ഉയർത്തിക്കാണിക്കാൻ യുഎൻ പരാജയപ്പെട്ടുവെന്നും അദ്ദേഹം വിമർശിച്ചു.