സ്ഥിരതയുടെ പേരിൽ ഒരുപാട് പഴികേട്ട താരമാണ് സഞ്ജു സാംസൺ. ഐപിഎല്ലിലെ ആദ്യ ഘട്ടത്തിൽ സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന താരം പിന്നീട് നിറം മങ്ങിപ്പോവുന്നതാണ് പതിവ് കാഴ്ച. ഇത് മിക്ക സീസണിലും കാണുന്നതുമാണ്. ദേശീയ ടീമിലും പതിവായി തിളങ്ങാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ഇക്കാര്യത്തിൽ വരുന്ന വിമർശനങ്ങൾ മറുപടി നൽകുകയാണ് മലയാളി താരം.
സ്ഥിരതയെന്നാൽ എന്താണ്… എല്ലാവരും അതിനെക്കുറിച്ച് പറയുന്നു. ടി20 ട്വന്റിയിൽ ഓരോ ഓവറും മത്സരത്തിന്റെ അഞ്ചു ശതമാനണ്. നിങ്ങൾ സ്ഥിരത പുലർത്താൻ കളിച്ചാൽ അവർ നിങ്ങനെ ടീമിൽ നിന്ന് പുറത്താക്കും. അവിടെ അടിച്ചു തന്നെ കളിക്കണം. ഒരു ക്യാപ്റ്റനെന്ന നിലയിൽ എന്റെ സഹതാരങ്ങൾക്ക് നൽകുന്ന മാതൃകയും അതുതന്നെയാണ്.
‘ആദ്യ പന്തില്‍ സിക്‌സ് അടിക്കാന്‍ തോന്നിയാൽ, അതിനായി ഞാൻ ശ്രമിക്കും. അതിൽ ഇനി ഞാൻ ഔട്ടായാലും മറ്റുളളവര്‍ എന്ത് പറയും എന്നതിനെ കുറിച്ച് ആലോചിക്കാറില്ല. ഞാന്‍ ആഗ്രഹിക്കും വിധം കളിക്കുക എന്നതാണ് എന്റെ ലക്ഷ്യം. എനിക്ക് ഒന്നും മറ്റുളളവരെ ബോധിപ്പിക്കേണ്ട ആവശ്യമില്ല.
ഞാൻ എനിക്ക് വേണ്ടിയാണ് കളിക്കുന്നത് സഞ്ജു പറഞ്ഞു.ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജു മനസ് തുറന്നത്.നേരത്തെ സഞ്ജുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത് ഉയര്‍ത്തിയത്. സഞ്ജു മറ്റുളളവര്‍ പറയുന്നത് ഒന്നും കേള്‍ക്കുന്നില്ലെന്നും സഞ്ജുവിന് സ്ഥിരതയില്ലെന്നുമാണ് ശ്രീശാന്ത് ആരോപിച്ചത്.