ചൈനയുടെ സ്വപ്ന പദ്ധതിക്ക് കനത്ത തിരച്ചടി. ഫിലിപ്പിൻസിന് പിന്നാലെ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡിൽ നിന്ന് ഇറ്റലി പിന്മാറിയതായി റിപ്പോർട്ട്. കരാറിൽ ഒപ്പുവെച്ച് നാല് വർഷം കഴിഞ്ഞാണ് ഇറ്റലിയുടെ പിന്മാറ്റം. 2019-ൽ കരാറിൽ ഒപ്പുവച്ച ഇറ്റലി, പദ്ധതിയിൽ ചേർന്ന ആദ്യത്തെ ജി 7 രാഷ്‌ട്രമായിരുന്നു. മൂന്ന് ദിവസം മുമ്പാണ് പദ്ധതിയിൽ നിന്ന് പിന്മാറുന്ന വിവരം ഇറ്റലി ചൈനയെ അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ചൈനയെ ഏഷ്യ, യൂറോപ്പ് എന്നിവയുമായി ബന്ധിപ്പിക്കുന്ന പഴയ സിൽക്ക് റൂട്ട് പുനർക്രമീകരിക്കുന്നതിനായാണ് ബെൽറ്റ് ആൻഡ് റോഡ് പദ്ധതി രൂപീകരിച്ചത്. ഇതര രാജ്യങ്ങളെ താങ്ങാനാകാത്ത കടങ്ങളിൽ തളച്ചിടുന്നതുൾപ്പെടെയുള്ള ചൈനയുടെ സാമ്പത്തിക സ്വാധീനം വിപുലീകരിക്കുന്നതിനുള്ള ഒരു ഉപകരണമായാണ് വിമർശകർ ഈ പദ്ധതിയെ കാണുന്നത്.
ജി20 ഉച്ചകോടിയിൽ ഇന്ത്യ മുന്നോട്ട് വയ്ച്ച സാമ്പത്തിക ഇടനാവിക്ക് വൻ സ്വീകര്യതയാണ് ആഗോളതലത്തിൽ ലഭിച്ചത്. ഇറ്റലി അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുന്നത് ചൈനീസ് സാമ്പത്തിക അധിനിവേശത്തിന് ലഭിക്കുന്ന തിരിച്ചടി കൂടിയാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തെ വരിഞ്ഞുമുറുക്കാൻ സാധിക്കുന്ന ചൈനയുടെ നീക്കത്തിനാണ് തിരിച്ചടിയേറ്റിരിക്കുന്നത്.