തിരുവനന്തപുരം: മുതിർന്ന സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കേരള രാഷ്ട്രീയത്തിന് വലിയ നഷ്ടമാണ് കാനത്തിന്റെ വിയോഗമെന്ന് കേന്ദ്രമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. പൊതുപ്രവർത്തന രംഗത്ത് എല്ലാവരുടെയും സ്നേഹവും ആദരവും പിടിച്ചുപറ്റാൻ കാനത്തിന് സാധിച്ചുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും വി.മുരളീധരൻ പറഞ്ഞു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കാനം നിര്യാതനായത്. ഹൃദയാഘാതമാണ് മരണകാരണം. 73 വയസായിരുന്നു. രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ കാൽപാദം മുറിച്ചു മാറ്റിയിരുന്നു.