ന്യൂഡൽഹി: ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ സാധിക്കില്ലെന്ന സുപ്രീംകോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി. ഭാരതീയ ജനതാ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എക്സിലൂടെയാണ് പ്രതികരിച്ചത്.
‘ആർട്ടിക്കിൾ 370 സംബന്ധിച്ച് ബഹുമാനപ്പെട്ട സുപ്രീം കോടതി നടത്തിയ പ്രഖ്യാപനത്തെ ഭാരതീയ ജനതാ പാർട്ടി സ്വാഗതം ചെയ്യുന്നു. സെക്ഷൻ 370, 35 എ എന്നിവ നീക്കം ചെയ്യാനുള്ള വിധി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ശരിവച്ചിരിക്കുകയാണ്. ജമ്മു കശ്മീരിനെ രാജ്യത്തിന്റെ നയങ്ങളോടൊപ്പം ചേർക്കാനുള്ള ചരിത്രപരമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അതിനാൽ, ഞാനുൾപ്പെടെയുള്ള കോടികണക്കിന് ജനങ്ങൾ പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുകയാണ്.’- ജെപി നദ്ദ കുറിച്ചു .
माननीय उच्चतम न्यायालय द्वारा धारा 370 के विषय में दिये गये फ़ैसले का भारतीय जनता पार्टी स्वागत करती है। उच्चतम न्यायालय की संवैधानिक पीठ ने धारा 370 और 35A को हटाने के लिए दिए गये निर्णय, उसकी प्रक्रिया और उद्देश्य को सही ठहराया है। माननीय प्रधानमंत्री @narendramodi जी की सरकार…
— Jagat Prakash Nadda (@JPNadda) December 11, 2023
ജമ്മുകശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി താത്കാലികം മാത്രമായിരുന്നു എന്നായിരുന്നു കോടതി വ്യക്തമാക്കിയത്. ജമ്മുകശ്മീർ ഭാരതത്തിന്റെ പരാമാധികാരത്തിന്റെ കീഴിലുള്ള ഒരു സംസ്ഥാനം മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് വിധി പ്രസ്താവത്തിൽ പറഞ്ഞു. ഒന്നും ഭാരതത്തിന്റെ പരാമാധികാരത്തിന് മുകളിലല്ലെന്നും മറ്റ് സംസ്ഥാനങ്ങൾക്കില്ലാത്ത ഒരു അധികാരവും ജമ്മുകശ്മീരിനുമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ജമ്മുകശ്മീർ ഇന്ത്യയുടെ ഭാഗമായപ്പോൾ ഒരു പരാമാധികാര പ്രദേശം ആയിരുന്നില്ലെന്നും യുവരാജാവായിരുന്ന കരൺ സിംഗിന്റെ വിളംബരം അതിന് തെളിവാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടി കാണിച്ചു. അനുച്ഛേദം 370 റദ്ദാക്കാൻ രാഷ്‌ട്രപതിക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി, രാഷ്‌ട്രപതിയുടെ വിജ്ഞാപനങ്ങളും കോടതി ശരിവച്ചു.