രണ്ടുഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം നെതർലൻഡിനെ തിരിച്ചടിച്ച് വീഴത്തി ജൂനിയർ ലോകകപ്പ് ഹോക്കിയിൽ ഇന്ത്യൻ പടയോട്ടം. 4-3 എന്നതാണ് സ്കോർ. വിജയത്തോടെ ഇന്ത്യ സെമിയിൽ കടന്നു. മലേഷ്യയിലെ ക്വാലാലംപൂരിലാണ് ലോകകപ്പ് നടക്കുന്നത്. ചരിത്രത്തിലെ മികച്ച തിരിച്ചുവരവെന്നാണ് സോഷ്യൽ മീഡിയ പറയുന്നു.
ആക്രമണം അഴിച്ചുവിട്ടായിരുന്നു ഓറഞ്ച് പടയുടെ തുടക്കം. അഞ്ചാം മിനിട്ടിൽ അതിന് ഫലവും ലഭിച്ചു. ടിമോ ബോർസാണ് പെനാൽറ്റി കോർണറിൽ നിന്ന് ആദ്യ ഗോൾ നേടിയത്. 10 മിനിട്ടുന് ശേഷം രണ്ടാം ഗോളും വീണു. ഇതോടെ ഇന്ത്യ പ്രതിരോധത്തിലായെങ്കിലും തളർന്നില്ല.
34ാം മിനിട്ടിലാണ് ഇതിന് ഇന്ത്യയുടെ മറുപടിയുണ്ടായത്. ആതിദ്യയുടെ ഫീൾഡ് ഗോളാണ് ഇതിന് വഴിയൊരുക്കിയത്. 35-ാം മിനിട്ടിൽ അരിജീത്തും പെനാൽറ്റി കോർണറിലൂടെ ഗോൾ നില സമനിലയാക്കി. 44-ാം മിനിട്ടുൽ ഒലിവിയെരിലൂടെ ഓറഞ്ച് പട വീണ്ടും മുന്നിലെത്തി. എന്നാൽ ഇന്ത്യ ആക്രമണം തുടർന്നു. 52-ാം മിനിട്ടുൽ സൗരബിലൂടെ ഇന്ത്യ സമനില പിടിച്ചു. കളിയവസാനിക്കാൻ മൂന്ന് മിനിട്ട് ശേഷിക്കെ ഉദ്ദം സിംഗാണ് ഇന്ത്യയുടെ വിജയ ഗോൾ നേടിയത്.