മനുഷ്യരേക്കാൾ കൂടുതൽ ആടുകളുള്ള രാജ്യം; എങ്ങനെ ഇത്രയും ആടുകളുണ്ടായി? ഇതുകൊണ്ട് രാജ്യം നേടിയ ഗുണങ്ങളെന്തെല്ലാം..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മനുഷ്യരേക്കാൾ കൂടുതൽ ആടുകളുള്ള രാജ്യം; എങ്ങനെ ഇത്രയും ആടുകളുണ്ടായി? ഇതുകൊണ്ട് രാജ്യം നേടിയ ഗുണങ്ങളെന്തെല്ലാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 02:25 pm IST
FacebookTwitterWhatsAppTelegram

അതിമനോഹരമായ കുന്നുകളും പുൽമേടുകളും വനങ്ങളുമൊക്കെ നിറഞ്ഞ രാജ്യമാണ് ന്യൂസിലൻഡ്. അതിലുപരി മറ്റ് നിരവധി സവിശേഷതകളും ന്യൂസിലൻഡിനുണ്ട്. ഈ രാജ്യത്ത് മനുഷ്യരേക്കാൾ കൂടുതൽ ആടുകളാണുള്ളത്. അതായത് ന്യൂസിലൻഡിലെ ഓരോ വ്യക്തിക്കും 5 ആടുകൾ വീതമുണ്ടെന്നാണ് കണക്ക്.

എന്നാൽ 1982-ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ മനുഷ്യനും ആടും തമ്മിലുള്ള അനുപാതം നിലവിൽ കുറഞ്ഞിരിക്കുകയാണ്. ഒരാൾക്ക് 22 ആടുകൾ എന്ന 1982ലെ കണക്കിൽ നിന്നും ഇന്ന് 5 ആടുകളായി ചുരുങ്ങി. എങ്കിലും മനുഷ്യരേക്കാൾ കൂടുതൽ ആടുകൾ തന്നെയാണെന്നതിൽ തർക്കമില്ല.

ആടുകളുടെ എണ്ണം കുറഞ്ഞതെങ്ങനെ..

കന്നുകാലി രോഗമായ മൈകോപ്ലാസ്മ പടർന്നുപിടിച്ചതിനെ തുടർന്നായിരുന്നു രാജ്യത്തെ ആടുകളുടെ എണ്ണം കുറഞ്ഞത്. രോഗവ്യാപനത്തെ തുടർന്ന് 52,000ത്തോളം ആടുകളെ സർക്കാർ കൊന്നൊടുക്കിയിരുന്നു.

മനുഷ്യരേക്കാൾ കൂടുതൽ ആടുകളാണെന്നതിനാലും രാജ്യത്തെ പ്രധാന തൊഴിൽ ആടുവളർത്തൽ ആണെന്നതിനാലും കമ്പിളി ഉത്പാദനത്തിൽ നാലാം സ്ഥാനത്തുള്ള രാജ്യമാണ് ന്യൂസിലൻഡ്. ലോകത്തെ ആകെ കമ്പിളിയുടെ 11 ശതമാനവും ഇവിടെ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്നു. ഇക്കാര്യത്തിൽ ഒന്നാമത് നിൽക്കുന്ന രാജ്യം ഓസ്‌ട്രേലിയയാണ്, രണ്ടും മൂന്നും സ്ഥാനത്ത് ചൈനയും യുഎസും നിലകൊള്ളുന്നു.

2021ലെ കണക്കനുസരിച്ച് ന്യൂസിലൻഡിലെ സൗത്ത് ഐലൻഡിലാണ് ഏറ്റവും കൂടുതൽ ആടുകൾ ഉള്ളത്. രാജ്യത്ത് ഏറ്റവുമധികം പ്രചാരത്തിലുള്ള ആടാണ് റോംനി (Romney). വടക്കൻ, തെക്കൻ ന്യൂസിലൻഡ് ദ്വീപുകളിൽ 50 ശതമാനത്തിലധികവും റോനിയാണ്.

ആട്-മനുഷ്യൻ ജനസംഖ്യാനുപാതം

2023 ജൂണിലെ കണക്ക് പ്രകാരം രാജ്യത്തെ ജനസംഖ്യ 52 ലക്ഷമാണ്. ഇതിൽ തന്നെ 2,40,000 ത്തോളം പേർ ഇന്ത്യക്കാരാണ്. അതേസമയം ന്യൂസിലൻഡിലെ ആടുകളുടെ എണ്ണം 25.3 ദശലക്ഷമാണ്. 2022ൽ പുറത്തുവന്ന കണക്കുപ്രകാരമാണിത്.

എങ്ങനെയാണ് മനുഷ്യരേക്കാൾ കൂടുതൽ ആടുകൾ ഇവിടെയുണ്ടായത്?

19-ാം നൂറ്റാണ്ടുമുതലാണ് രാജ്യത്ത് ആടുവളർത്തൽ ആരംഭിക്കുന്നത്. കമ്പിളി ഉത്പാദനമായിരുന്നു ലക്ഷ്യം. ന്യൂസിലൻഡിലെ ഭൂപ്രകൃതി ആടുകളെ വളർത്തുന്നതിന് ഏറെ അനുയോജ്യമായതിനാലും അക്കാലത്ത് കമ്പിളിക്ക് ഏറെ ആവശ്യക്കാരുണ്ടായതിനാലും വ്യവസായം വിജയകരമായി. ഇതിനിടെ ആടുകളുടെ മാംസവിൽപ്പനയും രാജ്യത്ത് പൊടിപൊടിച്ചു. മാംസം ശീതീകരിച്ച് കയറ്റുമതി ചെയ്യാനുള്ള സാങ്കേതിക വിദ്യ ന്യൂസിലൻഡ് വികസിപ്പിച്ചെടുത്തതോടെ യൂറോപ്പിലേക്ക് മാംസം ഷിപ്പിംഗ് ചെയ്യാനും, ഇത് വലിയ രീതിയിൽ വ്യവസായം വർധിപ്പിക്കാനും സാധിച്ചു. ഇതോടെയായിരുന്നു രാജ്യത്ത് ആടുകളെ വളർത്തുന്നത് പ്രധാന തൊഴിലായി മാറുന്നത്. ന്യൂസിലൻഡിൽ താരതമ്യേന ജനസംഖ്യ കുറവായതിനാൽ മനുഷ്യരേക്കാൾ കൂടുതൽ ആടുകൾ രാജ്യത്ത് ഉണ്ടാകാനും ഇത് കാരണമായി.

Tags: New ZealandsheeppopulationSUBnew zealand sheep
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies