പാരീസ് : രാജ്യത്തെ ഏറ്റവും വലിയ മുസ്ലീം സ്കൂളിനുള്ള ധനസഹായം നിർത്താൻ തീരുമാനിച്ച് ഫ്രാൻസ് . തീവ്ര ഇസ്ലാമിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം . അതേസമയം ധനസഹായം നിർത്താൻ തീരുമാനിച്ചതിനെതിരെ സ്കൂൾ അധികൃതർ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
സർക്കാർ ധനസഹായം നൽകുന്ന ഫ്രാൻസിലെ ഏറ്റവും വലിയ മുസ്ലീം സ്കൂളാണ് അവീറോസ്. എന്നാൽ ഇപ്പോൾ ആ ധനസഹായം നിർത്തലാക്കാനുള്ള സുപ്രധാന തീരുമാനമാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. ഭരണപരാജയങ്ങളും വിദ്യാഭ്യാസ നയങ്ങളിലെ സംശയാസ്പദമായ കാര്യങ്ങളുമാണ് ധനസഹായം നിർത്താനുള്ള കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത് . ഒരുപക്ഷേ എവ്റോസ് അടച്ചുപൂട്ടപ്പെടാനും സാദ്ധ്യതയുണ്ട് . അങ്ങനെയെങ്കിൽ തീവ്ര ഇസ്ലാമിക് ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രത്തിനാകും പൂട്ട് വീഴുക .
ഇസ്ലാമിക് അവീറോസ് ഹൈസ്കൂൾ 2003 ൽ വടക്കൻ നഗരമായ ലില്ലിൽ ആണ് ആരംഭിച്ചത് . ഈ രാജ്യത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ മുസ്ലീം വിദ്യാലയമാണിതെന്ന് പറയപ്പെടുന്നു. എണ്ണൂറോളം വിദ്യാർഥികൾ ഇതിൽ പഠിക്കുന്നു. ഇവിടുത്തെ വിദ്യാർത്ഥികൾ ഫ്രഞ്ച് പാഠ്യപദ്ധതിയാണ് പഠിക്കുന്നതെങ്കിലും, അവർക്ക് മതപരമായ വിദ്യാഭ്യാസവും ലഭിക്കുന്നു.
എന്നാൽ സാമ്പത്തിക തട്ടിപ്പുകളും സ്കൂളിൽ ഉണ്ടായിരുന്നുവെന്ന് ആഭ്യന്തര വകുപ്പ് പറയുന്നു. വിദ്യാഭ്യാസം പോലും ഫ്രഞ്ച് മൂല്യങ്ങൾക്കനുസൃതമായിരുന്നില്ല.ഫ്രഞ്ച് സർക്കാരിന്റെ ഈ തീരുമാനത്തിൽ തീവ്ര ഇസ്ലാമിസ്റ്റുകൾ രോഷാകുലരാണ്. ഫ്രഞ്ച് സർക്കാരിന്റെ ഈ തീരുമാനം നടപ്പാക്കിയാൽ അതിനെതിരെ കോടതിയെ സമീപിക്കുമെന്ന് സ്കൂൾ അധികൃതർ പറയുന്നു