പാലക്കാട്: പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ആറ് വർഷം കഠിന തടവ്. കണ്ണമ്പ് കാരപ്പൊറ്റ സ്വദേശി ജയപ്രകാശനെ(48)യാണ് പോക്സോ വകുപ്പ് പ്രകാരം തടവുശിക്ഷക്ക് വിധിച്ചത്. പാലക്കാട് ഫസ്റ്റ് അഡീഷണൽ കോടതി ജഡ്ജി ആർ വിനായക് റാവുവിന്റേതാണ് നടപടി.
തടവുശിക്ഷയെ കൂടാതെ 15,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ ഒമ്പത് മാസം അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ പി സുബ്രഹ്മണ്യന്, വിഎൻ എന്നിവരാണ് ഹാജരായത്.
2017-ലാണ് കേസിനാസ്പദമായ സംഭവം. വടക്കഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്നത്തെ ഇന്‍സ്പെക്ടര്‍മാരായ ടി മനോഹരന്, എ ദീപകുമാര്‍ എന്നിവർ ആദ്യം അന്വേഷണം നടത്തുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.