മുംബൈ: ട്രെയിൻ യാത്രക്കിടെ ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് മലയാളി മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട കാറളം സ്വദേശി രവികുമാർ (71)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം നേത്രാവതി ട്രെയിനിൽ കേരളത്തിലേക്ക് യാത്ര ചെയ്യവെയാണ് സംഭവം. നവി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കല്യാൺ ഈസ്റ്റ് നിവാസിയായ ചെറുമകനെ കാണാനാണ് രവികുമാറും കുടുംബവും മുംബൈയിലെത്തിയത്.
വിവരമറിഞ്ഞ കല്യാൺ ഈസ്റ്റ് മലംഗഡ് മലയാളി സമാജം പ്രസിഡന്റ് അലാവുദീൻ മുഹമ്മദ് യാത്രാസഹായ വേദി അഡ്മിൻ പാനലിനെ അറിയിച്ചു. രത്നഗിരി റെയിൽവെ സ്റ്റേഷനിലും ,ആർപിഎഫ്, ജിആർപി ഉദ്യോഗസ്ഥരെയും സാമൂഹിക പ്രവർത്തകരെയും വിവരം അറിയിച്ചു. രത്നഗിരി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴേക്കും രവികുമാർ അബോധാവസ്ഥയിലായ നിലയിലായിയുന്നു.
ഉടൻ അടിയന്തിര ചികിത്സ നല്‍കുന്നതിനായി ആംബുലൻസിൽ പർക്കാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി രത്നഗിരി സിവിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടവും പോലീസ് നടപടികളും കഴിഞ്ഞ ഇന്ന് പുലർച്ചെ 3.30-ന് മൃതദേഹം ഇരിങ്ങാലക്കുടയിൽ എത്തിച്ചു.